'വെണ്ണ തോൽക്കുമുടലിൽ സുഗന്ധിയാമെണ്ണ .. തേച്ചരയിലൊറ്റമുണ്ടുടുത്താ തിണ്ണമേലിരിക്കും .. ഭവതിതൻ മുലക്കണ്ണ് കണ്ടാൽ കണ്ണ് തള്ളു മേവനും.. ' എന്ന് നാട്ടിലെ റേഷൻകടക്കാരൻ മാധവൻ നായർ പാടിത്തരുമ്പോൾ ഇതിങ്ങനെ എഴുതുവാൻ സാധിക്കുമെന്നത് സ്വപ്നത്തിൽ പോലും നിരീച്ചതേയില്ല .
ഇന്നിപ്പോൾ മുലയാണ് വൈറൽ. മുലക്കണ്ണാണ് താരം . മുലക്കണ്ണിനായി ചിലരൊക്കെ മുതലക്കണ്ണീർ പൊഴിക്കുന്നുണ്ടെങ്കിലും എല്ലാം ചുമ്മാ പ്രഹസനങ്ങൾ മാത്രം . ഭൂലോകത്ത് ഏറ്റവും അധികം ആളുകൾ മുലയും അതുമായി ബന്ധപ്പെട്ട സെക്സ് വകകളും സേർച്ച് ചെയ്യപ്പെടുന്ന ഭൂപ്രദേശമാണ് ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട് .
പ്രത്യേകിച്ച് സ്ത്രീകൾ ഏറ്റവും കൂടുതൽ അശ്ലീല വീഡിയോ കാണുന്ന ദേശവും നമ്മുടേത് തന്നെ എന്നറിയുമ്പോൾ അഭിമാനം കൊള്ളുന്നവരാണ് നമ്മള്‍ മലയാളികള്‍ !!
'തക്കാളി'യും 'സ്റ്റണ്ടും' വഴിമാറി മുത്തുച്ചിപ്പിയും ഫയറും കളം പിടിച്ചു !
തൃശൂരിലെ പുതുക്കാട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'ഭാരതധ്വനി'യും , കോട്ടയത്തെ മുണ്ടക്കയത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന 'തക്കാളി'യും, തൃശൂരിലെ കുന്നംകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന 'സ്റ്റണ്ടും', പിന്നെ നാഥനില്ലാതിരുന്ന 'ഗുരുജി'യും ഒക്കെ വംശനാശം സംഭവിച്ചപ്പോൾ കുറച്ചൊക്കെ മസാലകൾ ഇല്ലാതാക്കി ഫയറും മുത്തുച്ചിപ്പിയും ഒക്കെ കൊല്ലത്തുനിന്നും കോട്ടയത്തുനിന്നുമൊക്കെ മലയാളികളുടെ പുതപ്പിനടിയിലും തലയിണ ചുവട്ടിലും സ്ഥാനം പിടിച്ചു .
പിന്നീട് വി സി ആരും വിസിപിയും ഒക്കെ വന്നപ്പോൾ ഇപ്പറഞ്ഞതിനൊക്കെ വംശനാശ ഭീഷണി നേരിട്ടുതുടങ്ങി . ഇന്റർനെറ്റ് യുഗം ആയപ്പോൾ പണക്കാരന് വിരൽത്തുമ്പിൽ കാര്യങ്ങൾ നടക്കുമെന്നായപ്പോൾ പാവപ്പെട്ടവന് പുസ്തകത്തെ തള്ളിപ്പറയുവാൻ സാധിച്ചില്ല .
കൊടുങ്ങല്ലൂർ എസ്എൻ തിയറ്ററിന്റെ മുൻപിലെ തട്ടുകടയിലെ , തൃശൂർ കെഎസ്ആർടിസി ബസ്റ്റാൻഡിന്റെ മൂലയിലും, തിരുവനന്തപുരത്ത് തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ അരികിലെ പെട്ടിക്കടയിലും പാലക്കാട്ട് കൈരളി ബാറിന്റെ മുൻപിലും , കോഴിക്കോട് കോറണേഷന്റെ അരികിലും ഒക്കെയാണ് ഈ വക മഞ്ഞ ബുക്കുകൾ സാധാരണമായി കണ്ടുവന്നിരുന്നത് .
നാം പരുങ്ങി പരുങ്ങി ചെന്ന് ചോദിച്ചാൽ അവർ തരില്ല . പരിചയക്കാർക്കേ കൊടുക്കൂ . അതും ചുരുട്ടി ചുരുട്ടി അവസാനം ഒരു മനോരമയുടെയോ മംഗളത്തിന്റെയോ ഉള്ളിൽ വെച്ചേ തരൂ .
പിന്നീട് ഡെബണയർ എന്ന പുസ്തകം മുംബയിൽ നിന്നും ഇറങ്ങിയപ്പോൾ വില അൻപത് ആയിരുന്നു . അതിന്റെ നടുവിലെ പേജിൽ ഏറ്റവും നല്ല ഒന്നോ രണ്ടോ പെണ്‍പിള്ളേരുടെ മുലകൾ കാണാമായിരുന്നു .
എന്തിനു മുത്തുച്ചിപ്പി ? 'മ' വാരികകളിലെ സുന്ദരി വരകള്‍ ധാരാളം ?
മലയാളിയുടെ ഈ ഞരമ്പ് മനസ്സിലാക്കിയ മനോരമയും മംഗളവും അവരുടെ നോവലിലെ കഥാപാത്രങ്ങളെ വരക്കുന്നത് കുറച്ചു മുമ്പും പിമ്പും ഒക്കെ ഭംഗിയാക്കി ചെയ്യുവാൻ തുടങ്ങി.
ഒറ്റനോട്ടത്തിൽ മലയാളിയുടെ വീക്നെസ്സുകളായ ശ്രീവിദ്യ ചേച്ചിയെയും ജയഭാരതി ചേച്ചിയെയും ഒക്കെ പോലെ തോന്നിപ്പിക്കാവുന്ന അടിപൊളി ചരക്കുകളുടെ ചിത്രങ്ങൾ കണ്ടുകൊണ്ട് നിർവൃതിയടഞ്ഞിരുന്നവർ ഏറെയാണ് .
പിന്നെ നാനയും സിനിമ മംഗളവും നടുപേജുകളിൽ അത്യാവശ്യം മസാലക്കൂട്ടുകൾ കൊണ്ട് നിറച്ചു . സാധാരണയായി ബാർബർ ഷോപ്പുകളിലാണ് ഈ പുസ്തകങ്ങൾ കണ്ടിരുന്നത് . മിക്കവാറും പുസ്തകങ്ങളുടെ നടു പേജ് ആരെങ്കിലും അടിച്ചുമാറ്റിയിട്ടും ഉണ്ടാകും .
വനിതയിൽ പ്രസിദ്ധീകരിച്ചിരുന്ന ഡോക്ടറോട് ചോദിക്കുന്ന എന്ന പംക്തി വരെ അഡിക്ടഡ് ആയിരുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു . ഇത് മനസ്സിലാക്കിയ വനിതയും ഗൃഹാലക്ഷ്മിയും കന്യകയുമൊക്കെ ചുമ്മാ കുറെ ഇന്റവർവ്യൂകളും ചോദ്യങ്ങളും ഉത്തരങ്ങളുമായി മലയാളിയെ പറ്റിക്കുമായിരുന്നു .
കിടപ്പറയിൽ അറിഞ്ഞിരിക്കേണ്ടത്, ഹണിമൂണിൽ ചെയ്യേണ്ടത് - എന്തൊക്കെയാ വനിതാ - ഗൃഹലക്ഷ്മി മാഹാത്മ്യങ്ങള്‍ ?
'സ്ത്രീകൾ കിടപ്പറയിൽ അറിഞ്ഞിരിക്കേണ്ട രഹസ്യങ്ങൾ', 'ഭർത്താവിന്റെ മനസ്സ് അറിഞ്ഞുകൊണ്ട് ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ ', 'ആത്തവകാലത്തെ ബന്ധത്തിൽ പാലിക്കേണ്ട നിബന്ധനകൾ',' ഹണിമൂണിൽ ചെയ്യേണ്ടത് ' എന്നൊക്കെ തലക്കെട്ടുകളുമായി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ മിക്കവാറും ആണുങ്ങൾ കക്കൂസിൽ ഇരുന്നാണ് ഇതൊക്കെ കഷ്ടപ്പെട്ട് വായിച്ചു തീർക്കുന്നത് .
ചുമ്മാ മലയാളി മാത്രമല്ല നമ്മുടെ സൂപ്പര്‍താരവും കൊച്ചു പുസ്തക ആരാധകന്‍ ?
മലയാളത്തിന്റെ ഒരു മഹാനടന് ഈ മഞ്ഞപ്പുസ്തകം ഏറെ വീക്ക്നെസ്സാണ്. എൺപത് - തൊണ്ണൂറ് കാലഘട്ടങ്ങളിൽ മിക്കവാറും സെറ്റുകളിൽ അങ്ങേർക്ക് ഈ പുസ്തകമില്ലാതെ രാത്രികൾ തള്ളിനീക്കുക പ്രയാസമായിരുന്നു .
ഇന്നിപ്പോൾ ഇന്റർനെറ്റിൽ എല്ലാം സുലഭമായതുകൊണ്ട് പഴയ ആർത്തി ഇല്ലെങ്കിലും ഇന്റർനെറ്റിലെ തന്നെ മലയാളം കമ്പിക്കഥകൾ അദ്ദേഹം വിടാറില്ല . ഒരിക്കൽ തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിലേക്ക് അദ്ദേഹം രണ്ടു പേരെ വിളിപ്പിച്ചു .
പ്രശസ്ത നിർമ്മാതാവിനെയും അദ്ദേഹത്തിന്റെ അനുജനെയും അടുത്തിരുത്തിക്കൊണ്ട് മഹാനടൻ നേരിട്ടല്ലാതെ പ്രശ്നം അവതരിപ്പിച്ചു 'ഇതെന്തോന്ന് തിരോന്തരമാണ്. ഇവിടെ ഒരു നേരമ്പോക്കും ഇല്ലല്ലോ, ഒന്നുമില്ലെങ്കിലും രണ്ടു പുസ്തകം എങ്കിലും കിട്ടിയാൽ മതിയായിരുന്നു '.
സംഭവം മണത്തറിഞ്ഞ നിർമ്മാതാവിന്റെ സഹോദരൻ നേരെ തമ്പാനൂർ റെയിവേസ്റ്റേഷന്റെ അടുത്തുള്ള തട്ടുകടയിൽ പോയി അവിടെ നിന്നിരുന്ന ചുമട്ടുതൊഴിലാളിയെക്കൊണ്ട് പുസ്തകം വാങ്ങിപ്പിച്ചു . നേരെ മസ്‌കറ്റ് ഹോട്ടലിൽ മഹാനടന് കയ്യിൽ കൊടുത്തു .
തക്കാളി എന്ന പേരുള്ള പുസ്തകം തുറന്നപ്പോൾ , രണ്ടാമത്തെ പേജിൽ തന്നെ '' കൊടൈക്കനാലിൽ ഒരു കാമകേളി '' എന്ന തലക്കെട്ടുള്ള ലേഖനപരമ്പര ആരംഭിച്ചിരിക്കുന്നു . ആദ്യപേജ് വായിച്ചുതീർന്നു രണ്ടാമത്തെ പേജിലേക്ക് കടന്നപ്പോൾ നമ്മുടെ മഹാനടൻ അമ്മയ്ക്കും അച്ഛനും ഒക്കെ വിളിച്ചു തെറി പറഞ്ഞുകൊണ്ട് പുസ്തകം വലിച്ചെറിഞ്ഞു .
സംഭവം എന്താണെന്ന് അന്വേഷിച്ചപ്പോൾ ഈ മഹാനടൻ 1980 ൽ അഭിനയിച്ച സിനിമയുടെ കഥയാണ് അവന്മാർ എഴുതിയിരിക്കുന്നത് . ആ സിനിമയും കൊടൈക്കനാലിൽ ഷൂട്ട് ചെയ്തതാണ്. അതല്ല നടനെ ചൊടിപ്പിച്ചത്. അതെ സിനിമയിൽ നായികയുമായി നമ്മുടെ മഹാനടൻ ബെഡിൽ കെട്ടിപ്പിടിച്ചുകിടക്കുന്ന ചിത്രമാണ് പുസ്തകത്തിലും പ്രസിദ്ധീകരിച്ചിരുന്നത് .
കപ്പിള്‍ സ്വാപ്പിങ് ക്ലബ് സംസ്കാരം ?
എത്തിനോട്ടം എന്ന കലയെ ഏറ്റവും കൂടുതൽ പരിപോഷിപ്പിച്ചത് മലയാളി സമൂഹമാണ് . അയൽവക്കത്തെ കുളിസീനുകൾ കാണാത്ത ചെറുപ്പക്കാർ പഴയ തലമുറയിൽ കുറവാണ് . അയൽവക്കത്തെ ചേച്ചിയുടെ ശരീരത്തിലെ മറുകുകൾ വരെ ദൂരദർശിനി വെച്ചുകൊണ്ട് കണ്ടിരുന്ന ഒരു സമൂഹത്തിൽ നിന്നും കേരളം ഒട്ടും മാറിയിട്ടില്ല .
പിന്നെ സ്വന്തം ഭാര്യ അതിസുന്ദരി ആണെങ്കിലും മറ്റുള്ളവരുടെ ഭാര്യമാരിൽ ആകൃഷ്ടമാകുന്ന ഒരു സമൂഹം. അതിന്നായി ഇപ്പോൾ ക്ലബ്ബുകള്‍വരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . കപ്പിള്‍ സ്വാപ്പിങ് ക്ലബ്ബുകള്‍ പ്രവർത്തിച്ചുവരുന്നത് നമ്മുടെ സംസ്കാരത്തിന് എതിരാണെങ്കിലും വളരെ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്.
തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്വാപ്പിങ് ക്ലബ്ബുകള്‍ ഉള്ളതെങ്കിലും കേരളത്തിൽ ഇതിന്റെ പ്രചാരകർ കേരളത്തിലെ ഒരു മുൻ കേന്ദ്രമന്ത്രിയും ഭാര്യയും ആയിരുന്നു .
കൈ ഇടലും തപ്പലും തോണ്ടലും മുലക്കും ചന്തിക്കും ഞെക്കലും അന്യം നില്കാത്ത ഒരു സംസ്കാരമാണ് ?
പിന്നെ ഏറ്റവും വലിയ ശല്യം സിനിമ തിയറ്ററുകളിലും ബസ് യാത്രകൾക്കിടയിലും അമ്പലങ്ങളിലും മറ്റുള്ള തിരക്കുള്ള സ്ഥലങ്ങളിലും കാണപ്പെടുന്ന കൈ ഇടലും തപ്പലും തോണ്ടലും മുലക്കും ചന്തിക്കും ഞെക്കലും ഒക്കെയാണ് . ഇക്കാര്യങ്ങൾ ലോകത്തിന് മുന്നിൽ സമ്മാനിച്ചത് തന്നെ മലയാളിയാണ് .
ഇക്കാര്യങ്ങൾ പറയുമ്പോൾ ഒരു സത്യം തുറന്നുപറയാതെ വയ്യ . ഇക്കാര്യത്തിൽ പെണ്ണുങ്ങളും അത്ര പിറകിലല്ല . ഈ ഒരു സുഖം അനുഭവിക്കുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങുന്ന സ്ത്രീ ജനങ്ങളും കുറവല്ല .
ഭർത്താക്കന്മാർ ജോലിത്തിരക്കിൽ ഓടി നടക്കുമ്പോൾ അല്ലെങ്കിൽ വിദേശങ്ങളിലോ അന്യ സംസ്ഥാനങ്ങളിലോ ജോലിയെടുത്തു ജീവിക്കുമ്പോൾ ഭർത്താവിന്റെ വീട്ടിൽ അമ്മായി അമ്മയുടെ കാരാഗൃഹത്തിൽ പെടുന്ന ഒരു സാധാരണ സ്ത്രീക്ക് പുറത്തിറങ്ങാൻ മൂന്ന് വഴികളെ ഉള്ളൂ - കല്യാണം , ആശുപത്രി , ഭക്തി .
ഈ മൂന്നിൽ ഏതാണെങ്കിലും കണ്ടെത്തി വീട്ടിൽ നിന്നും ഇറങ്ങുന്ന ഒരു സാധാരണ വീട്ടമ്മക്ക് ഒരു മനസുഖമാണ് യാത്ര . ആ യാത്രയിൽ ഇങ്ങനെ ആരെങ്കിലും കൈ വെച്ചാൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാൻ നിൽക്കില്ല .
കാരണം പിന്നെ വീട്ടിൽ നിന്നും വിട്ടില്ലെങ്കിലോ ? അപ്പോൾ പിന്നെ കിട്ടുന്ന സുഖങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നു . പക്ഷെ കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കിടെ ഞരമ്പ് പൊട്ടിയ വികടന് നമ്മുടെ നടി പണി കൊടുത്തു. അവളാണ് മിടുക്കി .
നമുക്ക് ഒരു ലൈസന്‍സിന്‍റെ കുറവേ ഉള്ളൂ ! അതങ്ങ് നികത്തുമോ ?
ഇവിടെ കേരളത്തിൽ ഇന്ന് നടക്കുന്ന ബാല പീഡനങ്ങളും വൃദ്ധ പീഡനങ്ങളും ഒക്കെ മനസിലാക്കി പഠിക്കുകയാണെങ്കിൽ കുറെയധികം മാറ്റങ്ങൾ സമൂഹത്തിൽ ചെയ്തുകൂട്ടുവാനുണ്ട് . ഭക്ഷണ രീതികൾ മാറിയപ്പോൾ മനുഷ്യന്റെ വികാര വിചാരങ്ങളും മാറിയെന്നത് ആരും മനസ്സിലാക്കുന്നില്ല .
നമ്മുക്ക് വേണ്ടത് നിയമപരമായാ മസാജ് പാർലറുകളും വേശ്യാലയങ്ങളും ഡാൻസ് ക്ലബുകളും ഒക്കെയാണ് . ഒന്നും അടച്ചുപൂട്ടി ജീവിക്കുവാൻ ആർക്കും സാധ്യമല്ല . അറബ് രാജ്യങ്ങളിൽ വരെ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ലൈസൻസുകൾ അനുവദിക്കുമ്പോൾ കേരളത്തിൽ പണ്ടാറമടങ്ങിയ കുറെ സദാചാരക്കാരും , അതുപോലെയുള്ള കുറെ സുധീര വാദികളും .
ഇതിലും 'താഴേക്കിടയിലുള്ള' കളികളും കാണേണ്ടിവരും
വനിതയും ഗൃഹലക്ഷ്മിയും നാനയും ഒക്കെ ഇത് മനസിലാക്കി പണം വാരുമ്പോൾ മുലയൂട്ടുന്ന അമ്മമാരെയും പ്രസവിക്കുന്ന ചേച്ചിമാരേയും ഒക്കെ കവർപേജായി കണ്ടാൽ അത്ഭുതപ്പെടാനില്ല . എല്ലാവരും സമൂഹത്തിൽ കണ്ണടച്ച് പാല് കുടിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് , അല്ലെങ്കിൽ കണ്ണടച്ചുകൊണ്ട് പാല് കുടിക്കുന്നവരാണ്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍വ്വത്ര കളം നിറഞ്ഞു കളിക്കുമ്പോള്‍ വനിതയും ഗൃഹലക്ഷ്മിയും പിടിച്ചു നില്ക്കാന്‍ ഇതിലും 'താഴേക്കിടയിലുള്ള' കളികളും കളിക്കും . അതും നമ്മള്‍ കാണേണ്ടിവരും, കാത്തിരിക്കുക !
ആയതിനാൽ ഇനിയും മുലപ്പാലിന്‍റെ മഹത്വം തിരിച്ചറിയാത്തവര്‍ക്ക് മുന്‍പില്‍ മുലപ്പാൽ കുടിക്കുവാൻ മോഹങ്ങളുമായി
വൈപ്പിൻ ബസിൽ ജാക്കി വെച്ചുകൊണ്ട് ദാസനും അയൽവക്കത്തെ കുളിക്കടവിൽ നിന്നും വിജയനും