കൊച്ചി: പൊതുമേഖല കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്യാര്‍ഡ് 2018 ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 17 ശതമാനം വര്‍ധനവോടെ 106.31 കോടി രൂപയുടെ അറ്റാദായം നേടി.
മുന്‍ വര്‍ഷം ഇതേകാലയളവില്‍ 91.16 കോടി രൂപയായിരുന്നു കമ്പനി കൈവരിച്ചത്. മൊത്ത വരുമാനം 556.25 കോടിയില്‍ നിന്ന് 658.73 കോടിയായി ഉയര്‍ന്നു. കപ്പല്‍ നിര്‍മ്മാണത്തിലൂടെ 454.39 കോടിയും കപ്പല്‍ അറ്റകുറ്റപ്പണികളിലൂടെ 204.34 കോടി രൂപയുമാണ് വരുമാനയിനത്തില്‍ ലഭിച്ചത്.