Advertisment

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂടി തകര്‍ന്ന് ഓടയില്‍ വീണ് സ്ഥാനാര്‍ഥിക്ക് പരിക്ക്

New Update

publive-image

Advertisment

കിളിമാനൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂടി തകർന്ന് ഓടയിൽവീണ് സ്ഥാനാർഥിക്കും പ്രവർത്തകർക്കും പരിക്കേറ്റു. ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഒഎസ് അംബികയ്ക്കും പ്രവർത്തകർക്കുമാണ് ഓടയില്‍ വീണ് പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ 11.30-ന് പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് കവലയിലാണ് സംഭവം. എല്‍ഡിഎഫ് സ്ഥാനാർഥി ഒഎസ് അംബികയും പ്രവര്‍ത്തകരും കാരേറ്റ് കവലയിൽ കടകളിൽ കയറി വോട്ട് അഭ്യർഥിക്കുമ്പോഴാണ് കടയുടെ മുന്നിൽ ഓടയ്ക്ക്‌ മുകളിലായി സ്ഥാപിച്ചിരുന്ന സ്ലാബ് തകർന്നത്. സ്ഥാനാർഥിയും എൽഡിഎഫ് നേതാക്കളായ ശിശുപാലൻ, ജെ.സുരേഷ്, സമീപത്തുണ്ടായ മറ്റു രണ്ടു പേരുൾപ്പടെ അഞ്ചുപേർ ഓടയിലേക്കു വീണു. പ്രവർത്തകർ ഉടൻതന്നെ സ്ഥാനാർഥിയടക്കമുള്ളവരെ ഓടയിൽനിന്നു കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സ്ഥാനാർഥിക്കും ഒപ്പുണ്ടായിരുന്ന സിപിഐ നേതാവ് ശിശുപാലനും നിസാര പരിക്കുണ്ട്. എല്ലാവരും ഉച്ചയോടെ ആശുപത്രി വിട്ടു. തുടർന്ന് കൊടുവഴന്നൂർ മേഖലയിൽ പര്യടനം തുടര്‍ന്നു.

trivandrum news
Advertisment