കൊട്ടാരക്കര: നരേന്ദ്ര മോഡിയും, പിണറായി വിജയനും സാധാരണക്കാരനെ കൊള്ളയടിക്കുന്ന കാര്യത്തിൽ മത്സരിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ കുറ്റപ്പെടുത്തി.
അന്തർ ദേശീയ രംഗത്ത് അസംസ്കൃത പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയുമ്പോഴും ഇന്ത്യയിൽ നരേന്ദ്രമോദി ദൈനംദിനം പെട്രോളിൻ്റേയുo ഡീസലിൻ്റേയും പാചകവാതകത്തിൻ്റെയും വില വർദ്ധിപ്പിക്കുമ്പോൾ, കേരളത്തിൽ അധിക നികുതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി വജയനും ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊള്ളയടിക്കുന്ന കാര്യത്തിൽ ഒരേ തൂവൽ പക്ഷികളായിട്ടാണ് പ്രവർത്തിക്കുന്നത്.
കെപിസിസിയുടെ നിർദ്ദേശപ്രകാരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്കു മുന്നിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുo ഒപ്പിടീൽ ചടങ്ങും കൊട്ടാരക്കര, ചെങ്ങമനാട് പെട്രോൾ പമ്പിന് മുന്നിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രതികുമാർ.
യോഗത്തിൽ ആര്‍ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അലക്സ്മാത്യു, റെജിമോൻ വർഗ്ഗീസ്, അനു വർഗ്ഗീസ്, സൂസൻ തങ്കച്ചൻ, കൃഷ്ണൻകുട്ടി, സുന്ദരൻ, രാജൻ പിള്ള, ശ്രീലത, വിജയൻ, റൂബി എബ്രഹാം, ബാബു. ജി, ഉണ്ണൂണ്ണി, എന്നിവർ പ്രസംഗിച്ചു.