മാവോയിസ്റ്റ് ആക്രമണങ്ങളുടെ നിഴലില്‍ ഛത്തിസ്ഗഡിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ദണ്ഡേവാഡയില്‍ പോളിംഗിന് തൊട്ടുമുന്പ് സൈനികരെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായി. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം 20 ശതമാനമാണ് പോളിംഗ്.
മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ള ബസ്തര്‍ , നന്ദഗാവ് മേഖലകളിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ദണ്ഡേവാഡയിലെ തുമാക്പാല്‍ സൈനിക ക്യാന്പിന് സമീപം പോളിങ്ങിന് തൊട്ടു മുന്പ് ബോംബ് സ്ഫോടനം ഉണ്ടായി. സിആര്‍പിഎഫ് ജവാന്‍മാരെ ലക്ഷ്യമിട്ട് റോഡില്‍ കുഴിച്ചിട്ട സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സൈനികര്‍ കടന്നുപോയതിന് ശേഷമായിരുന്നു സ്ഫോടനം. അതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കോന്‍റയിലെ ഒരു ബൂത്തില്‍ മൂന്ന് സഫോടകവസ്തുക്കള്‍ സൈന്യം കണ്ടെത്തി. തുടര്‍ന്ന് പോളിങ്ങിനായി മറ്റൊരു ബൂത്ത് സജ്ജീകരിച്ചു. ഈ രണ്ട് സംഭവങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ പോളിംഗ് സമാധാനപരമാണ്.
മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്. 18 സീറ്റുകളിലേക്കാണ് ആദ്യ ഘട്ട പോളിങ്. ദളിത് ആദിവാസ് വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഈ മേഖലകളില്‍ പരന്പരാഗതമായി കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.
കഴിഞ്ഞ തവണ 18 സീറ്റില്‍ 12 ഉം കോണ്‍ഗ്രസിനാണ് ലഭിച്ചത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് , സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയും മല്‍സര രംഗത്തുണ്ട്. ബിഎസ്പിയും സിപിഐയുമായി ചേര്‍ന്ന സംഖ്യം രൂപീകരിച്ചാണ് അജിത് ജോഗിയുടെ പോരാട്ടം. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇതിടയാക്കുമെന്നാണ് വിലയിരുത്തല്‍ .