ചെന്നൈ : നാമനിർദ്ദേശപത്രിക സമർപ്പിക്കാനായി കെട്ടിവയ്ക്കാനുള്ള തുകയ്ക്ക് പാത്രങ്ങൾ നിറയെ 25000 രൂപയുടെ നാണയങ്ങളുമായി വന്ന ചെന്നൈ സൗത്തിൽ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കുപ്പൽജി ദേവാസിനെക്കണ്ട് വരണാധികാരിയും അധികാരികളും ഞെട്ടി. 10 ,5 ,2 ,1 രൂപാ നാണയങ്ങളായിരുന്നു എല്ലാം.
നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ അധികാരികൾക്ക് ഏറെ വിയർക്കേണ്ടിവന്നു. മണിക്കൂറുകളെടുത്താണ് അവ എണ്ണിത്തീർത്തത്.
തമിഴ് നാട്ടിലെ 39 ലോക്‌സഭാ സീറ്റിലേക്കും ഏപ്രിൽ 18 നാണ് വോട്ടെടുപ്പ് നടക്കുക.