Advertisment

തിരുമ്മുചികിത്സയ്ക്ക് എത്തിയ ആദിവാസി ബാലന്‍ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍: ചികിത്സയ്ക്ക് എത്തിയത് കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുള്ളതിനാൽ

New Update

publive-image

Advertisment

തൊടുപുഴ : തിരുമ്മുചികിത്സയ്ക്ക് എത്തിയ ആദിവാസി ബാലന്‍ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍. അറക്കുളം തുമ്ബച്ചി ഈട്ടിക്കല്‍ മനോജ്- ഷൈലജ ദമ്ബതികളുടെ മകന്‍ മഹേഷ് (16) ആണ് മരിച്ചത്.

കുടയത്തൂരില്‍ വാടകവീട്ടില്‍ താമസിച്ചു തിരുമ്മുചികിത്സ നടത്തുന്ന മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസിന്റെ വീട്ടിലാണ് മഹേഷ് മരിച്ചത്. പൂമാല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു മരണം. ഈ സമയത്തു മഹേഷിന്റെ അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു. നാലുമാസം മുന്‍പു വീടിനു സമീപം വീണ മഹേഷിന് കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്ന് പറഞ്ഞാണ് വൈദ്യന്റെ അടുത്തെത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലോടെ മഹേഷിനെ കട്ടിലില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

ചികിത്സകള്‍ക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. എക്സ് റേ എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും കൂട്ടാക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി എത്തുകയായിരുന്നു, പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് കാഞ്ഞാര്‍ പൊലീസ് പറഞ്ഞു.

Advertisment