Advertisment

38 യാത്രക്കാരുമായി ചിലിയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് പോയ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

New Update

സാന്റിയാഗോ: ചിലിയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് പോയ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 38 യാത്രക്കാരുമായി കാണാതായ C-130 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

Advertisment

publive-image

വിമാനത്തിന്റെ ഇന്ധനടാങ്കിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന. വിമാനം കാണാതായ ഡ്രേക്ക് പാസേജില്‍( അന്റാര്‍ട്ടിക്കയുടെ തെക്ക്) നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്ന് വീണതായാണ് വിദഗ്ധരുടെ നിഗമനം.

അതേസമയം, ഇത് കാണാതായ സൈനികവിമാനത്തിന്റെ ഭാഗങ്ങളാണിതെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. കണ്ടെത്തിയ ഭാഗങ്ങള്‍ ചിലിയിലെത്തിച്ച്‌ പരിശോധിക്കുമെന്നാണ് സൂചന.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെയും വ്യോമസേനാംഗങ്ങളാണ്. സ്വകാര്യനിര്‍മ്മാണ കമ്ബനിയിലെ രണ്ട് ഉദ്യോഗസ്ഥരും ചിലിയന്‍ യൂണിവേഴ്സിറ്റിയിലെ ഒരു ഉദ്യോഗസ്ഥനും മൂന്ന് കരസേനാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.

 

 

Advertisment