ബെയ്ജിംഗ്: പ്രളയം ചൈനയില്‍ കനത്ത നാശം വിതയ്ക്കുന്നു. ശക്തമായ മഴയില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സ്‌ഫോടനത്തിലൂടെ ഡാം തകര്‍ത്ത് വെള്ളം ഒഴുക്കിവിട്ടു. ആന്‍ഹുയി പ്രവിശ്യയിലെ ചുഹെ നദിയിലെ അണക്കെട്ടാണ് തകര്‍ത്തത്.
ഇവിടെ 70 സെന്റിമീറ്ററിലധികം ജലനിരപ്പ് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അണക്കെട്ട് തകര്‍ക്കുകയായിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയില്‍ 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. മരണനിരക്ക് ഉയരാനുള്ള സാധ്യത കൂടുകയാണ്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു.
ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ വെള്ളത്തിലാണ്. രാജ്യത്ത് പലയിടങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.