ബെയ്ജിങ്∙ വടക്കന്‍ ചൈനയില്‍ സ്‌കൂള്‍വിട്ടു മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറിയ അക്രമി ഏഴ് സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്നു. 12 വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു.
ഷാന്‍സിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണു രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ആക്രമണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു .
വിദ്യാര്‍ഥികള്‍ സ്‌കൂള്‍വിട്ടു മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നു ഷാൻഷി പ്രവിശ്യയിലെ മിസികൗണ്ടി പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥികളുടെ കൂട്ടത്തിനിടയിലേക്കു ചാടിവീണ അക്രമി കത്തിയെടുത്തു വീശുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ വ്യക്തമാക്കി. 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബെയ്ജിങ്ങിലെ തിരക്കേറിയ ഒരു ഷോപ്പിങ് മാളില്‍ കത്തി ആക്രമണത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.