Advertisment

മകളെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു: കോയമ്പത്തൂരില്‍ അമ്മയും മകളും ചേര്‍ന്ന് 46കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു

author-image
admin
New Update

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അമ്മയും മകളും ചേര്‍ന്ന് 46കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു. മകളെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചതിനാണ് ഇയാളെ കൊലപ്പെടുത്തിയത്. 32 കാരിയായ ധനലക്ഷ്മിയും അമ്മ മല്ലികയും കരംദായില്‍ പെരിയാര്‍ നഗറിലാണ് താമസം.

Advertisment

കഴിഞ്ഞയാഴ്ച എന്‍ പെരിയസാമി എന്നയാളില്‍ നിന്ന ധനലക്ഷ്മിക്ക് ഫോണ്‍ കോള്‍ വന്നു. ആളുമാറിയെന്ന് ധനലക്ഷ്മി അറിയിച്ചെങ്കിലും ഇയാള്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തുകൊണ്ടിരുന്നു.

ധനലക്ഷ്മി ഇക്കാര്യം അമ്മയെ അറിയിച്ചു. ആളെ തിരിച്ചറിയാനായി ഇരുവരും ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ 46കാരനായ ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് ഇരുവരും ചേര്‍ന്ന് തല്ലിച്ചതച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അതികം വൈകാതെ മരണത്തിന് കീഴടങ്ങി.

ഇരുവരും ചേര്‍ന്ന് മൃതദേഹം അടുത്തുളള റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുപോയി കളയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ധനലക്ഷ്മിക്കും അമ്മയ്ക്കുകൊമെതിരെ കൊലപാതകത്തിന് പൊലീസ് കേസെടുത്തു.

Advertisment