Advertisment

കോളേജ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്ന സംഭവം: ലൗജിഹാദ് ആരോപണമുന്നയിച്ച് കുടുംബം; പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് മതംമാറ്റി വിവാഹം കഴിക്കാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍

New Update

publive-image

Advertisment

ഫരീദാബാദ്: ഫരീദാബാദില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ലൗജിഹാദ് ആരോപണമുന്നയിച്ച് കുടുംബം. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന തൗസീഫ് എന്ന യുവാവ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിക്കാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ മതം മാറ്റാന്‍ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചതോടെ യുവാവ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് നികിത തോമാര്‍ (21) എന്ന പെണ്‍കുട്ടിയെ കോളേജിന് മുന്നില്‍ വെച്ച് രണ്ട് പേര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ചെറുത്ത് നിന്നതോടെ ഒരു യുവാവ് വെടിവെയ്ക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യപ്രതിയായ തൗസീഫിനെയും ഇയാളുടെ കൂട്ടാളിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

Advertisment