ആസിയാ നൂറിൻ എന്നാണ് അവരുടെ പേര്. ഇപ്പോൾ അവർക്ക് പ്രായം 47 വയസ്സ്. പാക്കിസ്ഥാനിലെ ഷേഖ്പുര വില്ലേജിലുള്ള ഇത്താൻ താഴ്വരയിലാണ് വീട്. 2009 ൽ വേനൽക്കാലത്ത് വീടിനോടു ചേർന്ന വയലിൽ മറ്റു സ്ത്രീകൾക്കൊപ്പം പണിയെടുത്തുകൊണ്ടിരിക്കവേ ആസിയാ നൂറിൻ സമീപത്തുള്ള പൊതുകിണറിൽ നിന്ന് കുടിക്കാനായി വെള്ളം കോരി അവിടെ വച്ചിരുന്ന ഗ്ളാസ്സിൽ ഒഴിച്ചു കുടിച്ചതാണ് പ്രശ്നമായത്.
ആ ഗ്ളാസ് ഒരു മുസ്ലിം വനിതയായിരുന്നു വെള്ളം കുടിക്കാനായി അവിടെ വച്ചിരുന്നത്.മുസ്ലിം സ്ത്രീകളെല്ലാവരും ആ ഗ്ളാസ്സിലായിരുന്നു വെള്ളം കുടിച്ചിരുന്നതും.
ഒരു കാഫർ സ്ത്രീ കുടിച്ച ഗ്ളാസ്സിൽ ഇനി തങ്ങൾ വെള്ളം കുടിക്കില്ലെന്നു മുസ്ലിം വനിതകൾ പരസ്യമായ പ്രഖ്യാപിച്ചതോടെയാണ് വിവാദം തുടങ്ങുന്നത്. വിവാദം രൂക്ഷമാകുകയും യേശുക്രിസ്തുവിനെയും മുഹമ്മദ് നബിയെയും താരതമ്യം ചെയ്യുന്നിടം വരെ കാര്യങ്ങളെത്തുകയും ചെയ്തു. ഇരു കൂട്ടരും പരസ്പ്പരം ആക്ഷേ പങ്ങൾ ചൊരിഞ്ഞു. ഒടുവിൽ വഴക്ക് പോലീസിലെത്തി. കേസൊഴിവാക്കണമെങ്കിൽ ഇസ്ലാം മതം സ്വീകരിക്കണമെന്ന അവരുടെ നിബന്ധന ആസിയാ നൂറിൻ അംഗീകരിച്ചില്ല.
പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച കുറ്റത്തിന് ആസിയാ നൂറിനെതിരേ മതനിന്ദയ്ക്ക് പോലീസ് കേസെടുത്തു കോടതിയിൽ ഹാജരാക്കി അവരെ ജയിലിലടച്ചു.
2010 ൽ ഷെഖുപുര ജില്ലാക്കോടതി ആസിയാ നൂറിനെ മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്കു വിധിക്കുക യായിരുന്നു. 2014 ൽ ഹൈക്കോടതിയും 2015 ൽ സുപ്രീം കോടതിയും ആസിയാ നൂറിന്റെ അപ്പീലുകൾ തള്ളിക്കളഞ്ഞു. വീണ്ടും സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പുനർ വിചാരണ ഹർജിയും , പ്രസിഡന്റിന് മുന്നിലുള്ള ദയാഹർജിയും ഇനിയും തീർപ്പായിട്ടില്ല.
കുറ്റം നിഷേധിക്കാൻ അവർ പോലീസിലും കോടതി യിലും തയ്യാറായില്ല. താൻ ക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്നും ,ക്രിസ്തുവാണ് ലോകരക്ഷകനെന്നും മറ്റാ രെയും തനിക്കാരാധിക്കാൻ കഴിയില്ലെന്നുമുള്ള ഉറച്ച നിലപാടായിരുന്നു അവരെടുത്തത്.
ഇതിനിടെ ആസിയാ നൂറിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 100 രാജ്യങ്ങളിൽനിന്നുള്ള നാലുലക്ഷം പേർ ഒപ്പിട്ട മെമ്മോറാണ്ടവും അമേരിക്കയിൽ നിന്ന് രണ്ടു ലക്ഷം പേരൊപ്പിട്ട മറ്റൊരു മെമ്മോറാണ്ടവും പാക്കിസ്ഥാൻ പ്രസിഡന്റിന് സമർപ്പിച്ചിട്ടുണ്ട്. കൂടാതെ ആസിയാ നൂറിന്റെ ശിക്ഷ മാപ്പാക്കണമെന്ന മാർപ്പാപ്പയുടെ അഭ്യർത്ഥനയും പ്രസിഡന്റിന് മുന്നിലുണ്ട്. പാക്കിസ്ഥാനുൾപ്പെടെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ആസിയാ നൂറിന്റെ മോചനത്തിനായി ശ്രമിച്ചുവരുന്നു.
എന്നാൽ ആസിയാ നൂറിന്റെ മോചനം അത്ര എളുപ്പമല്ല എന്നാണു വിലയിരുത്തൽ.കാരണം മതതീവ്രവാ ദികളുടെ ഭീഷണികൾ വളരെയേറെയാണ്. ഭീഷണി ഭയന്ന് ആസിയാ നൂറിന്റെ കുടുംബം ഇപ്പോൾ ഒളിവിലാണ്. ആസിയാ നൂറിൻ പുറത്തുവന്നാൽ അവരെ കൊല്ലുന്നവർക്ക് 5 ലക്ഷം രൂപ ഒരു സംഘടന പ്രഖ്യാപിച്ചിരി ക്കുന്നു. ആസിയാ നൂറിനുവേണ്ടി കേസ് വാദിക്കുന്ന രണ്ടു അഭിഭാഷകർ കൊല്ലപ്പെട്ടു.
ആസിയാ നൂറിനെ കൊല്ലണമെന്ന ആവശ്യവുമായി പാക്കിസ്ഥാനിൽ പല സ്ഥലത്തും പ്രകടനങ്ങൾ വരെ നടന്നു. കേസിന്റെ വാദം നടന്ന കോടതിമുറി തീവ്രവാദികൾ അടിച്ചുതകർത്തു."അവളെ കൊല്ലണം,അവളെ കൊല്ലണം, അല്ലാഹു അക്ബർ " എന്നാക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.വളരെ പണിപ്പെട്ടാണ് പോലീസ് അവരെ രക്ഷിച്ചുകൊണ്ടുപോയത്.
വധശിക്ഷ കാത്തു ലാഹോർ ജയിലിൽ കഴിയുന്ന ആസിയാ നൂറിനെ പാർപ്പിച്ചിരിക്കുന്നത് ജനാലകളില്ലാത്ത 8 x 10 അടി നീളവും വീതിയുമുള്ള തടവറയിലാണ്. അവരെ കാണാൻ സന്ദർശകർക്ക് കർശന നിയന്ത്രണ മുണ്ട്. ഭർത്താവ് ആഷിക്ക് മസീഹും പെൺമക്കളും അഭിഭാഷകരും ഏതാനും ചില മനുഷ്യാ വകാശ പ്രവർത്തകരുമാണ് അവരെ സന്ദർശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഭർത്താവിനും അഭിഭാഷകനും മാത്രമാണ് അവരെ സന്ദർശിക്കാനുള്ള അനുവാദം സർക്കാർ നൽകിയിരിക്കുന്നത്...
എല്ലാ അപ്പീലുകളും ,അഭ്യർത്ഥനകളും നിരസിക്കപ്പെട്ട് ആസിയാ നൂറിന്റെ വധശിക്ഷ നടപ്പാക്കപ്പെട്ടാൽ നിയമത്തിലൂടെ കഴുമരത്തിലേറ്റപ്പെടുന്ന ആദ്യ പാക്കിസ്ഥാനി വനിതയാകും അവർ.