Advertisment

മാനവീയതയ്ക്കു കളങ്കം ചാർത്തിയ ക്രൂരത. 100 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 10 വയസ്സുകാരനെ ആൾക്കൂട്ടം കൈകാലുകൾ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ച് നഗ്നനാക്കി നടത്തി

New Update

ബീഹാർ:  ഹാജിപ്പൂർ ജില്ലയിലെ പഹാഡ്‌പൂർ തോയി ഗ്രാമത്തിൽ 100 രൂപ മോഷ്ടിച്ചു എന്ന കുറ്റമാരോപിച് ഒരു 10 വയസ്സുകാരനെ ആൾക്കൂട്ടം കൈകാലുകൾ കെട്ടിയിട്ടു ക്രൂരമായി മർദ്ദിക്കുകയുണ്ടായി. ഇതുകൂടാതെ ഈ വിഷയത്തിൽ ഘാട്ട് പഞ്ചായത്തു കൂടുകയും അവരുടെ തീരുമാനപ്രകാരം കുട്ടിയെ പൂർണ്ണ നഗ്നനാക്കി ഗ്രാമം മുഴുവൻ ചുറ്റിച്ചശേഷം മരത്തിൽ കെട്ടിയിടുകയുമായിരുന്നു.

Advertisment

publive-image

ഗ്രാമവീഥികളിലൂടെ നഗ്നനാക്കി നടത്തിയ കുട്ടിയുടെ തലയിൽ ഒരു പെട്ടിയും വച്ചുകൊടുത്തിരുന്നു.50 ഓളം ആളുകൾ കള്ളൻ കള്ളനെന്ന് ആർത്തുവിളിച്ചു അവനു പിന്നാലെയുണ്ടായിരുന്നു. മാത്രവുമല്ല ' മേം ചോർ ഹൂം' ( ഞാൻ കള്ളനാണ് ) എന്നവനെക്കൊണ്ട് പലവുരു പറയിക്കുകയും ചെയ്തു. അതു പറയാൻ മടിച്ചപ്പോഴൊക്കെ പിന്നിൽ നിന്ന് അടിയും തൊഴിയുമായിരുന്നു കിട്ടിയിരുന്നത്.

ഗ്രാമത്തിലെ അലാവുദ്ദീൻ എന്ന കടക്കാരന്റെ കടയിൽനടന്ന മോഷണത്തിൽ പണപ്പെട്ടിയിൽ നിന്ന് 100 രൂപ നഷ്ടപ്പെടുകയും, പണപ്പെട്ടി മോഷ്ടാവ് വയലിൽ ഉപേക്ഷിക്കുകയുമായിരുന്നു. ആ രൂപ ഈ കുട്ടിയുടെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തതോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. 2 മണിക്കൂർ നേരത്തെ കൊടിയ പീഡനങ്ങൾക്കു ശേഷം പോലീസെത്തിയാണ് കുട്ടിയ മോചിപ്പിച്ചത്.

വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും കുട്ടിയുടെമേൽ ഇത്തരത്തിലുള്ള കാട്ടുനീതി നടപ്പാക്കാൻ ശ്രമിച്ച ആളുകൾക്കെ തിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും എസ് .പി മാനവജീത് സിംഗ് ധില്ലോ അറിയിച്ചു.

Advertisment