ഇത്തവണ പൊങ്കലിനോടനുബന്ധിച് തമിഴ് നാട്ടിലെ മധുരയിൽ അതിവിശാലമായ ജെല്ലിക്കെട്ട് മത്സരം നടക്കുകയുണ്ടായി. ഇത്തവണ മത്സരത്തിന് ചിലപ്രത്യേക നിബന്ധനകൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരുന്നു..
മത്സരത്തിൽ പങ്കെടുത്ത എല്ലാ കാളകൾക്കും ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ടോക്കൺ നൽകുകയും സുരക്ഷക്കായി പ്രത്യേക ടീമുകളെ സജ്ജമാക്കി നിർത്തുകയുമുണ്ടായി.
ഒരു സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2014 ൽ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിക്കു കയും പിന്നീട് തമിഴ്നാട്ടിൽ ഒന്നാകെ ഉയർന്നുവന്ന ജനകീയപ്രക്ഷോഭങ്ങളെത്തുടർന്ന് പ്രത്യേകം ഓർഡിനൻ സിലൂടെ ആ നിരോധനം മറികടക്കുകയുമായിരുന്നു.
എങ്കിലും ഇപ്പോഴും മൃഗസ്നേഹികളുടെ ചില സംഘടന കൾ ജെല്ലിക്കെട്ടിനെതിരെ ശക്തമായിത്തന്നെ രംഗത്തുണ്ട്.