മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ഈശ്വർ സിംഗ് എന്ന വ്യക്തി ഫേസ്ബുക്കിൽ ഷെയർ ചെയ്ത ചിത്രമാണിത്. നഗരത്തിലെ ഒരു തെരുവോരത്ത് തന്റെ രണ്ടുമക്കളുമായി കീറിപ്പറിഞ്ഞ കമ്പിളിപുതച്ച് രാത്രിയിൽ ഇരുന്നുറങ്ങുന്ന, കുട്ടകളും കളിപ്പാട്ടങ്ങളും വിൽക്കുന്ന ഒരു വഴിയോര കച്ചവടക്കാരന്റെ ചിത്രമാണിത്.
ഇത്‌പോലെ തലചായ്ക്കാനിടമില്ലാതെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ആയിരങ്ങൾ നമ്മുടെ നഗരങ്ങളിലെ രാത്രികാലദൃശ്യങ്ങളിൽ നൊമ്പരമുണർത്തുന്ന കാഴ്ചയാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇന്നുവരെ ഈ കാഴ്ചകൾക്ക് കുറവൊന്നും വന്നിട്ടില്ല. പുനരധിവാസവും ക്ഷേമപദ്ധതികളുമെല്ലാം കടലാസ്‌താളുകളിലെ കറുത്തഅക്ഷരങ്ങളായി കാലാകാലങ്ങളിൽ മാറിമറിയുന്നു.