Advertisment

സ്വന്തം മകളുടെ ഭാവിക്ക് തടസ്സമാകുമെന്ന ഭയം: ആറു വയസ്സുള്ള ബാലനെ രണ്ടാനമ്മ കഴുത്തുഞെരിച്ചു കൊന്നു പെട്ടിയിലടച്ചു

New Update

സ്വത്തുക്കളെല്ലാം ഭര്‍ത്താവ് , ആദ്യഭാര്യയില്‍ ഉണ്ടായ 6 വയസ്സുള്ള ബാലന് നല്‍കുമെന്ന ഭീതിയില്‍ രണ്ടാനമ്മയായ സ്ത്രീ അവനെ ഷാള്‍ കൊണ്ട് കഴുത്തുഞെരിച്ചു കൊന്നു പെട്ടിയിലാക്കിയ ശേഷം സ്റ്റെയര്‍ കേയ്സിന്റെ അടിയില്‍ കൊണ്ടുവന്ന് ഒളിച്ചുവച്ചു.

Advertisment

publive-image

രണ്ടുമണിക്കൂറായി കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞു രണ്ടാനമ്മ വീടിനുവെളിയില്‍ വന്ന് നിലവിളിച്ചതോടെ ആളുകള്‍ ഓടിക്കൂടി നാലുപാ ടും അന്വേഷണം ആരംഭിച്ചു.ആര്‍ക്കും സംശയം തോന്നാത്തവിധമായിരുന്നു രണ്ടാനമ്മയുടെ അഭിനയം..

ഗുജറാത്തിലെ സുരേന്ദ്ര നഗറിലുള്ള കൃഷ്ണാ നഗര്‍ നിവാസി ശാന്തിലാല്‍ രണ്ടാമത് വിവാഹം കഴിച്ചതാണ് ജീനല്‍ബെന്‍ പര്‍മാര്‍ എന്ന യുവതിയെ. ആദ്യഭാര്യ രണ്ടുവര്‍ഷം മുന്‍പ്‌ മരിച്ചുപോയിരുന്നു. ആദ്യഭാര്യയിലുള്ള മകനായിരുന്നു 6 വയസ് പ്രായമുണ്ടായിരുന്ന ധ്രുവ് .

publive-image

മകനെ സംരക്ഷിക്കാം എന്ന ഉറപ്പിന്മേലാണ് സര്‍ക്കാര്‍ ജീവനക്കാരനായ ശാന്തിലാല്‍ ജീനല്‍ബെന്നിനെ വിവാഹം കഴിക്കുന്നത്‌. ജീനല്‍ ബെന്നിനും ഇത് രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തില്‍ അവര്‍ക്കും 5 വയസ്സുള്ള ഒരു മകളുണ്ടായിരുന്നു. തങ്ങള്‍ക്കു കുട്ടികള്‍ വേണ്ട എന്ന ധാരണയോടെയാണ് ഇരുവരും വിവാഹം കഴിച്ചത്.

ശാന്തിലാല്‍ മകന്‍ ധ്രുവിനെ അമിതമായി സ്നേഹിക്കുന്നതാണ് ഭാര്യക്ക് പ്രശ്നമായത് . തന്‍റെ മകളുടെ സുശോഭനമായ ഭാവിക്ക് അവന്‍ ഒരു തടസ്സമാകുമെന്ന ധാരണയാണ് ഈ അരുംകൊല ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്.

publive-image

കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞോടിയെ ത്തിയ ശാന്തിലാല്‍ പോലീസില്‍ പരാതിനല്‍കി യതിനെത്തുടര്‍ന്ന് പോലീസ് എത്തി വീടെല്ലാം അരിച്ചുപെറുക്കിയ പ്പോഴാണ് സ്യൂട്ട് കെയ്സില്‍ കൊലചെയ്യപ്പെട്ട കുട്ടിയുടെ മൃതദേഹം കാണുന്നത്. ചോദ്യം ചെയ്യലില്‍ ആദ്യമൊന്നും അറിയില്ലെന്ന ഭാവത്തില്‍ നിലകൊണ്ട ജീനല്‍ ബെന്‍ പോലീസിന്‍റെ കാര്‍ക്കശ്യത്തിനുമുന്നില്‍ വശംകെട്ടു..

publive-image

ശാന്തിലാലിന്‍റെ സ്വത്തുക്കള്‍ക്ക് അവകാശിയായി തന്‍റെ മകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്ന കണക്കുകൂട്ടലായിരുന്നു കൊലയ്ക്കു പിന്നിലെന്നവര്‍ പോലീസിനോട് സമ്മതിച്ചു.

കോടതി റിമാണ്ട് ചെയ്ത ജീനല്‍ ബെന്‍ ഇപ്പോള്‍ ജില്ലാ ജയിലിലാണ്

Advertisment