ഒരു പെൺ നായയുടെ കാലുകളും വായയും കെട്ടിയിട്ട് മദ്യലഹരിയിൽ നാലുപേർ ചേർന്ന് അതിനെ ക്രൂരമായി റേപ്പ് ചെയ്തു. മൂന്നു ദിവസത്തെ ചികിൽസയും ഫലം കണ്ടില്ല. ഇന്നലെ രാവിലെ നായ ചത്തു.
മുംബൈയിലെ മൽവാണി ഏരിയയിൽ നടന്നതാണീ ഹീനകൃത്യം. മദ്യലഹരിയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന നാലംഗ സംഘം ഒരു പെൺ നായയെ പിടികൂടി മാറി മാറി റേപ്പ് ചെയ്തശേഷം കടന്നുകളയുകയായിരുന്നു.
നായയുടെ മുൻകാലുകളും വായും കയറുകൊണ്ട് കെട്ടിയശേഷമാണ് ഈ കൃത്യം അവർ നടത്തിയത്. സംഭവം നേരിട്ടുകണ്ട ഒരു ഓട്ടോ ഡ്രൈവറാണ് പൊലീസിന് മൊഴിനൽകിയത്. ഇവരെ ഭയന്നാണ് താൻ പ്രതികരിക്കാതിരുന്നതെന്നും അയാൾ പറഞ്ഞു. മൂന്നു ദിവസത്തെ പരിചരണത്തിനു ശേഷവും നായയെ രക്ഷിക്കാനായില്ല..
മലാഡ് സ്വദേശിനിയായ സുധാ ഫെർണാണ്ടസാണ് റോഡരുകിൽ പിൻഭാഗത്തുകൂടെ രക്തം വാർന്നൊഴുകുന്ന നിലയിൽ നായയെ ആദ്യമായി കാണുന്നത്.ഉടൻതന്നെ അവർ മൃഗസ്നേഹികളുടെ NGO ആയ 'അനിമൽസ് മാറ്റർ ടു മീ' എന്ന സംഘടനയെ ഫോണിൽ വിവരമറിയിച്ചു.
അവരെത്തിയാണ് നായയുടെ കെട്ടഴിച് അതിനെ മൃഗാശുപത്രിയിലാക്കിയത്. വായിലെ കെട്ടഴിച്ചപ്പോൾ മുതൽ വേദനമൂലം നായ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.അതിന്റെ ഗുഹ്യഭാഗത്തുനിന്നും രകതം വാർന്നൊഴുകുന്നുണ്ടായിരുന്നു.
NGO യുടെ അദ്ധ്യക്ഷ ഡോക്ടർ അന്തികാ പാഠക്കിന്റെ പരാതിയിൽ നായയെ അമാനവീയമായ രീതിയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനു പോലീസ് അജ്ഞാതരായ നാല് പേർക്കുമെതിരേ കേസെടുത്തിട്ടുണ്ട്.