തെലുങ്കാനയിൽ, പരീക്ഷയെഴുതാൻ വന്ന യുവതിയുടെ കയ്യിലിരുന്നു കരഞ്ഞ കുഞ്ഞിനെ പരീക്ഷാഹാളിൽ നിന്നു വാങ്ങി പുറത്തു കൊണ്ടുപോയി ആശ്വസിപ്പിക്കുന്ന പോലീസുകാരൻ. 45 മിനിറ്റുനേരത്തിനുശേഷം പരീക്ഷയെഴുതി യുവതി പുറത്തുവരുന്നതുവരെ അദ്ദേഹമാണ് കുട്ടിയെ നോക്കിയത്. വകുപ്പുതലത്തിൽവരെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ സംഭവം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
എസ് .പി. ശ്രീമതി റീമാ രാജേശ്വരി IPS ആണ് മുജീബുർ റഹുമാൻ എന്ന ഈ ഹെഡ് കോൺസ്റ്റബിളിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.