Advertisment

മാര്‍ എടയന്ത്രത്ത്, മാര്‍ പുത്തന്‍വീട്ടില്‍, മാര്‍ ഭരണിക്കുളങ്ങര, മാരാപറമ്പില്‍ , തേലക്കാട് , തുടങ്ങിയവരെ സഭാ ശുശ്രൂഷകളില്‍ നിന്നും വിലക്കണം

author-image
ജോസഫ് മാത്യു
New Update

publive-image

Advertisment

കോട്ടയം:  സഭാധ്യക്ഷനെതിരെ പരസ്യ വിമര്‍ശനവുമായി ചാനലുകള്‍ കയറിയിറങ്ങുന്ന മെത്രാനച്ചന്‍മാരെയും വൈദികരെയും സഭാ ശുശ്രൂഷകളില്‍ നിന്നും മാറ്റി നിര്‍ത്തണം.

ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരത്തിനെതിരായി ഈ ഗുണ്ടാ സംഘം നടത്തുന്ന കോമാളിത്തരങ്ങള്‍ക്ക് ഉടനടി അറുതി വരുത്തി എടയന്ത്രത്തിന് പെന്‍ഷന്‍ നല്‍കിയും പുത്തന്‍വീട്ടിലിനെ ഏതെങ്കിലും ഇടവകപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയോ, മുണ്ടാടന്‍, വട്ടോളി, മാരാപറമ്പില്‍, പൂച്ചക്കാട്ട്, തേലക്കാട്ട് തുടങ്ങിയവരെ അജപാലന ശുശ്രൂഷയില്‍ നിന്നും വിലക്കിക്കൊണ്ടും ഈ സഭയില്‍ എന്തെങ്കിലും അധികാരമുള്ള സിനഡാണെങ്കില്‍ നിങ്ങള്‍  നടപടിയെടുക്കണം. അതല്ലെങ്കില്‍  നിങ്ങളുടെ  മൗനം സഭാവിശ്വാസികളെ ഈ ഗുണ്ടാ സംഘവുമായി തെരുവില്‍ ഏറ്റുമുട്ടുന്നതിനിടയാക്കും.

ഇവരുടെ ചരിത്രം പരിശോധിച്ചാല്‍ ഇവര്‍ കാലാകാലങ്ങളായി അനുസരണ ഇല്ലാത്തവരും രക്ഷയുടെ അടയാളമായ വി. കുരിശു കത്തിക്കുമെന്ന് ഏഷ്യാനെറ്റ് അടക്കമുള്ള ചാനലിലൂടെ വാര്‍ത്ത നല്‍കിയിട്ടുള്ളവരുമാണ്. വിശ്വാസ വിരോധികളായ ഇത്തരം സഭാ വൈദികരോടും മെത്രാന്മാരോടും യാതൊരുവിട്ടുവീഴ്ചയില്ലാത്ത സമീപനം നിങ്ങള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ ഇവരെ കൈകാര്യം ചെയ്യുന്ന കാര്യം സാധാരണക്കാരായ വിശ്വാസികള്‍ ചെയ്തുകൊള്ളും. നീതി  നടപ്പക്കാക്കി  കിട്ടിയില്ലെങ്കില്‍  ജനം  നിയമം  കയ്യിലെടുക്കുമെന്നത്  , മനുഷ്യമനശാസ്ത്രം.

ലോകം പാപിയെന്നു വിധിച്ച് , വധശിക്ഷ  നല്‍കിയ ,  യേശുക്രിസ്തുവിനെ ദൈവമായി സ്വീകരിച്ച ക്രൈസ്തവര്‍ , ഒരു സിംഗിള്‍ ബെഞ്ചിലെ സാധാ പരമാര്‍ശത്തിന്റെ പേരില്‍  ചിലര്‍ സ്വന്തം സഭാ പിതാവിനെ വേണ്ടെന്ന് പറയുന്നതിലെ അനീതി മനസിലാക്കണം. ഇനി  ഇന്ത്യയുടെ പരമോന്നത നീതി പീഠമൊന്നുമല്ല ഹൈക്കോടതി.ഈ  വിധിയും  അന്തിമമല്ല , ശരിയായ  രേഖകളുടെ  അഭാവത്തിലുണ്ടായ   ഒരു  പരാമര്‍ശം  മാത്രം .

ചെറിയ  ഒരു  കഥ പറയട്ടെ , ഇങ്ങ് തെക്കെന്‍  കേരളത്തില്‍  ഞങ്ങള്‍  രാജ്യസ്നേഹികളും  അതിലേറെ  സഭാസ്നേഹികളുമാണ്. ഒരു കാലഘട്ടത്തില്‍  തിരുവിതാംകൂര്‍  അടക്കിവാണ  സര്‍ സി  പി  രാമസ്വാമി  അയ്യര്‍  ഞങ്ങളുടെ   പ്രിയപ്പെട്ട  തിരുമേനിയെ  മാര്‍  ജയിംസ്  കാളാശേരിയെ  ഒന്ന്  ചൊറിഞ്ഞപ്പോള്‍ , ഞങ്ങളുടെ  പിതാക്കന്മാര്‍  എങ്ങനെയാണ്  അതിനെ  നേരിട്ടതെന്ന്  ഒന്ന് ചരിത്രത്തില്‍  നിന്നും  സമയം  കിട്ടുമ്പോള്‍  വായിക്കുക.

ജനങ്ങളോടുള്ള അമിതമായ കൂറ് ചാനലുകള്‍ കയറിയിറങ്ങി പറയുന്ന ഗുണ്ടാടന്‍മാര്‍ വ്യക്തമാക്കണം എവിടെയാണ് നിങ്ങള്‍ ഇടവക കമ്മറ്റികളുടെ ഭൂരിപക്ഷ തീരുമാന പ്രകാരം തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്‌. കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ നടത്തുന്ന പകല്‍ക്കൊള്ള, അത് മറ്റാരോടുമല്ല സ്വന്തം വിശ്വാസികള്‍ക്കെതിരെ എവിടെയാണ് നിങ്ങള്‍ നാളിതുവരെ നിയമപരമായി, പ്രമാണത്തില്‍ കാണിച്ച തുകയ്ക്ക് ഇടപാട് നടത്തിയിട്ടുള്ളത്. സകല മെത്രാന്മാരും അകത്ത് പോകും. സര്‍ക്കാരിനെ വെട്ടിച്ചതിന്.

മാരാപറമ്പില്‍ തേലക്കാട്ട്, മുണ്ടാടന്‍, വട്ടോളി സഹോദരന്മാരെ നിങ്ങള്‍ സീറോ മലബാര്‍ സഭയുടെ വക്താക്കളല്ല. 5 ലക്ഷത്തില്‍ താഴെ മാത്രം വിശ്വാസികളും 500 ല്‍ താഴെ വൈദികരുമുള്ളതാണ് നിങ്ങളുടെ രൂപത, സീറോമലബാര്‍ സഭയുടെ മൊത്തം അധികാരികളല്ല നിങ്ങള്‍ . ഇതില്‍ എത്രപേര്‍ , വൈദികരടക്കം നിങ്ങളോടൊപ്പം നില്‍ക്കും എന്ന് കണ്ടറിയണം. ഭൂരിപക്ഷത്തിന് വിരുദ്ധമായി നില്‍ക്കുന്ന നിങ്ങളുടെ നിലപാടുകള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. റോമില്‍ നിന്നും നിരോധിച്ച ഭാരത പൂജയുടെ വക്താക്കളല്ലായിരുന്നോ  ഒരുകാലത്ത്  നീങ്ങള്‍.

ഇനി മുണ്ടാടനോട് വാര്‍ത്താ സമ്മേളനമൊക്കെ നടത്തുന്നതില്‍ തെറ്റില്ല. താങ്കള്‍ അംഗമായിരിക്കുന്നത് എറണാകുളം അങ്കമാലി എപ്പിസ്കോപ്പല്‍ സഭയിലല്ല. സീറോമലബാര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയിലാണ്. കള്ളുകച്ചവടം പോലെ എളുപ്പമല്ല അച്ചടക്കമുള്ള സഭാ പ്രവര്‍ത്തനം.

മറ്റൊന്ന്  സത്യദീപം സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമൊന്നുമല്ല. അത് എറണാകുളം ഗുണ്ടാ മാഫിയയുടെ തോന്നിയാസങ്ങള്‍ക്കുള്ള പ്രസിദ്ധീകരണമാണ്. ഇത് ചുരുങ്ങിയ പക്ഷം അടച്ചു പൂട്ടുകയോ, കൊള്ളാവുന്ന മെത്രാച്ചന്‍മാരെയിരുത്തി പ്രസിദ്ധീകരിക്കുകയോ ചെയ്യണം . തേലക്കാടന്റെ സ്ഥാനം ഇനി ഈ സഭയില്‍ ചവറ്റുകുപ്പയിലായിരിക്കും. ആത്മീയ അധ്യക്ഷനെ ചീത്ത വിളിച്ച തേലക്കാടന്‍ ശിക്ഷയര്‍ഹിക്കുന്നു.  ഇനി വിശ്വാസികളോട് കൂടുതല്‍ സന്മാര്‍ഗം വിളമ്പണ്ട.

ഗുണ്ടാ പാരമ്പര്യമുള്ളവരും കള്ളു വ്യവസായ പാരമ്പര്യമുള്ളവരും വൈദിക വൃത്തിയിലെത്തിയാല്‍ അതിനെ എറണാകുളം അതിരൂപതാ വൈദിക സമിതി എന്ന് വിളിക്കും (നല്ല വൈദികര്‍ ക്ഷമിക്കുക).  സാമ്പത്തികത്തെക്കുറിച്ച് ഇത്രയും ആകുലതപ്പെടുന്ന നിങ്ങള്‍ ഇടപ്പള്ളിയില്‍ കോടികളുടെ ആഡംബരവും ധൂര്‍ത്തടിയും നടത്തി കെട്ടിടം പണിതപ്പോള്‍ എന്തെ ചാനലുകളെ തേടി പോയില്ല.

പുത്തന്‍വീട്ടില്‍ സഹായ മെത്രാന്റെ ഇടവക കൂടിയാണ് അതെന്നോര്‍ക്കണം. നിങ്ങള്‍ക്കാവശ്യമുള്ളടത്ത് ധൂര്‍ത്തടിക്കാം. അവിടെ  വിശ്വാസികള്‍ക്കും  വൈദികര്‍ക്കും  ഒരു വിഷയമല്ല.

ഇനി ഇത് നടക്കില്ല, ഞങ്ങള്‍ ആ നസ്യാനിവര്യനെ പന്നിക്കൂട്ടത്തിന് മുമ്പില്‍ ഇരുത്തിയത് തെറ്റായിപ്പോയി. അദ്ദേഹം 45 ലക്ഷം വരുന്ന ഞങ്ങളുടെ ആത്മീയ പിതാവ് തന്നെയാണ്.

സിനഡിന് നട്ടെല്ലുണ്ടെങ്കില്‍ എടയന്ത്രത്ത്, പുത്തന്‍പുരയില്‍, ഭരണിക്കുളങ്ങര, മാരാപറമ്പില്‍, തേലക്കാട്ട്, മുണ്ടാടന്‍, വട്ടോളികളെ നടപടിയെടുത്ത് ഈ സഭയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണം.

സാധാരണക്കാരനായ   വിശ്വാസി  അറിയാതെ  എന്തെങ്കിലും  പള്ളിക്കെതിരെ  പറഞ്ഞാല്‍  അവന്‍റെ  പത്തു  തലമുറയെ സ്നേഹിക്കുന്ന  നിങ്ങള്‍ , എന്തുകൊണ്ട്  ഈ  ഗുണ്ടാടന്‍മാരുടെ  മുന്‍പില്‍  പതറുന്നത്. പതറണ്ട ഇവര്‍ക്കെതിരെ  ശക്തമായ  നടപടിഎടുത്തില്ലെങ്കില്‍  , യൂറോപ്പിലെ  സഭയെ  ഒരു നിമിഷം  ഓര്‍ ക്കുക . സഹോദര സഭക്കാര്‍  കേരളത്തില്‍  തമ്മിലടിച്ചപ്പോള്‍   പള്ളിയും  വസ്തുവകകളും , മേത്രാച്ചന്മാരും  സഭയിലും  , വിശ്വാസികള്‍  പെന്തകൊസ്തു  സഭയിലും  പോയതോര്‍ക്കുക .

Advertisment