Advertisment

തൊടുപുഴയിൽ നിർമ്മാണം പൂർത്തിയാക്കാത്ത സർക്കാർ പദ്ധതികളെ കുറിച്ച് വിജിലൻസ് അന്വേഷണം വേണം - കേരളാ കോൺഗ്രസ്‌ എം

New Update

publive-image

Advertisment

തൊടുപുഴ: നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു പോയതും വർഷങ്ങളായി നിർമ്മാണം പൂർത്തിയാക്കാതെ ഖജനാവിനു കോടികൾ നഷ്ടം വരുത്തുന്ന പദ്ധതികളായ റവന്യു ടവർ, കെഎസ്ആർടിസി ബസ്റ്റാന്റ്, കാഞ്ഞിരമറ്റം പാലം, കാരിക്കോട് ജനറൽ ആശുപത്രി എന്നിവയുടെ നിർമ്മാണത്തെ കുറിച്ചും പ്ലാൻ എസ്റ്റിമേറ്റ് മുതൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ്‌ എം നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

ഒരു കോടി രൂപ ഖജനാവിൽ നിന്നും ചിലവഴിച്ചതിനു ശേഷം റവന്യു ടവർ പാതി വഴിയിൽ ഉപേക്ഷിച്ചതു ധിക്കാരവും പിടിവാശിയുമാണെന്ന് നിവേദനത്തിൽ പറയുന്നു. കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടവും കാഞ്ഞിരമറ്റം പാലവും ഒരേ കോൺടാക്ടർ ആണ് കരാർ ഏറ്റെടുത്തു നിർമ്മാണം ആരംഭിച്ചത്.

കോടിക്കണക്കിന് രൂപ കരാറുകാരന് മാറിനൽകിയിട്ടും യാതൊരു പ്രയോജനവും പൊതു ജനങ്ങൾക്ക് ഉണ്ടായിട്ടില്ല. പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നത് മുതൽ കെടുകാര്യസ്ഥതയും ഭരണതണലിൽ ബാഹ്യ ഇടപെടലും ഉണ്ടായിട്ടുണ്ടെന്നും നിവേദനത്തിൽ പറയുന്നു.

കോടികൾ ചിലവഴിച്ചിട്ടും പദ്ധതികൾ പ്രയോജനപ്പെടാതെ പോകുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിയോജകമണ്ഡലം കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.

പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ പ്രൊഫ കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ളാക്കൂട്ടം, മാത്യു വാരികാട്ട്, അഡ്വ ബിനു തോട്ടുങ്കൽ,പോഷക സംഘടന നിയോജകമണ്ഡലം പ്രസിഡന്റ്മാർ, മണ്ഡലം പ്രസിഡണ്ട്മാർ എന്നിവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.

thodupuzha news
Advertisment