Advertisment

കര്‍ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ വച്ച് അടിപിടി ;കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാള്‍ ചികിത്സ തേടി.?; നിഷേധിച്ച് ഡി കെ ശിവകുമാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: കര്‍ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് അടിപിടിയുണ്ടായെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് എം.എല്‍.എമാരായ ആനന്ദ് സിങും ജെ.എന്‍. ഗണേഷും തമ്മില്‍ കഴിഞ്ഞദിവസം രാത്രി അടിപിടിയുണ്ടായെന്നും ഇതിനിടെ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാള്‍ ചികിത്സ തേടിയെന്നുമാണ് പുറത്തുവരുന്ന വിവരം.

Advertisment

publive-image

പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും എം.എല്‍.എമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആനന്ദ് സിങും ജെ.എന്‍. ഗണേഷും അടക്കമുള്ള എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ അവരവരുടെ മുറികളിലുണ്ടെന്നും അവരെല്ലാം ഉടന്‍തന്നെ മാധ്യമങ്ങളെ കാണുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിന്റെ 80 എം.എല്‍.എമാരില്‍ 76 പേര്‍ മാത്രമാണ് കഴിഞ്ഞദിവസം ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെത്തിയത്. ഇതിനിടെയാണ് രണ്ട് എം.എല്‍.എമാര്‍ തമ്മിലടിച്ചെന്നും നാല് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസിന് ഇനി ഒന്നും നിഷേധിക്കാനാവില്ലെന്നും കര്‍ണാടക ബിജെപി നേതൃത്വം ട്വിറ്ററിലൂടെ ആരോപിച്ചു.

Advertisment