Advertisment

പഞ്ചാബില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ? നവജ്യോത് സിങ് സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി വിടാനൊരുങ്ങി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ! സിദ്ധുവിന് സ്വാധീനമില്ല; അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് ക്യാപ്റ്റന്റെ മുന്നറിയിപ്പ്. ക്യാപ്റ്റനെതിരെ സിദ്ധുവിനെ മുന്‍നിര്‍ത്തി കളികള്‍ നടത്തുന്നത് ഹൈക്കമാന്‍ഡ് ഉന്നതന്‍ തന്നെ ! സിദ്ധു പഞ്ചാബിലെ വിഎം സുധീരന്‍ ! അണികളില്ലാത്ത നേതാവിനെ മുന്‍നിര്‍ത്തി പാര്‍ട്ടി നിയന്ത്രണം പിടിക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കം ഒരു സംസ്ഥാനം കൂടി കോണ്‍ഗ്രസ് മുക്തമാക്കുമോ ?

New Update

publive-image

Advertisment

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. തര്‍ക്കപരിഹാരത്തിന്റെ ഭാഗമായി നവജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കാനുള്ള നീക്കം പാളി. സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി വിടുമെന്നാണ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സിദ്ധുവിനെ അധ്യക്ഷനാക്കി പ്രശ്‌നപരിഹാരത്തിനുള്ള നീക്കം ഹൈക്കമാന്‍ഡ് നടത്തുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. സിദ്ധുവിനെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനാവില്ലെന്നാണ് മുഖ്യമന്ത്രി അമരീന്ദറിന്റെ നിലപാട്. കഴിഞ്ഞ ദിവസം സിദ്ധുവും അമരീന്ദറും ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.

സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കാമെന്ന നിലപാടിന് പിന്തുണയുമായി പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് നേരത്തെ രംഗത്തുവന്നിരുന്നു. അന്നു തന്നെ സിദ്ധുവിന്റെ അനുയായികള്‍ മധുരപലഹാര വിതരണമൊക്കെ നടത്തിയിരുന്നു. ഇതൊക്കെയാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്.

സിദ്ധുവിന്റെ നീക്കത്തിന് പിന്നില്‍ ഒരു മുതിര്‍ന്ന നേതാവിന്റെ പിന്തുണയുണ്ടെന്നാണ് അമരീന്ദര്‍ കരുതുന്നത്. അമരീന്ദറിന്റെ പല നിലപാടിനോടും യോജിപ്പില്ലാത്ത ഈ ഹൈക്കമാന്‍ഡിലെ ഉന്നതന്‍ ക്യാപ്റ്റനെതിരെയുള്ള തുരുപ്പ്ചീട്ടായി സിദ്ധുവിനെ ഉപയോഗിക്കുകയാണെന്നാണ് സൂചന. പാര്‍ട്ടി പ്രാദേശിക ഘടകത്തിന്റെ യാതൊരു പിന്തുണയും സിദ്ധുവിനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തിലെ വിഎം സുധീരന്റെ അവസ്ഥയാണ് പഞ്ചാബില്‍ സിദ്ധുവിനുള്ളത്. പ്രാദേശിക നേതാക്കളുടെയോ, പ്രവര്‍ത്തകരുടെയോ പിന്തുണ അദ്ദേഹത്തിനില്ല. ഹൈക്കമാന്‍ഡിന്റെ സ്വാധീനം മാത്രം ഉപയോഗിച്ച് സിദ്ധുവിനെ അവിടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ വലിയ തിരിച്ചടിയാകും ഉണ്ടാകുക.

അതേസമയം ക്യാപ്റ്റന്‍ അമരീന്ദറിന് കാര്യമായ പിന്തുണ പാര്‍ട്ടിയിലുണ്ട്. സിദ്ധുവിനെ തനിക്ക് മീതെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ ക്യാപ്റ്റന്‍ പാര്‍ട്ടി വിട്ടു പുതിയ പാര്‍ട്ടി ഉണ്ടാക്കാനിടയുണ്ട്. ഇതു കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കും.

congress punjab
Advertisment