വിയന്ന: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഇന്നലെ മാത്രം 114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ഹോട്ട്സ്പോട്ട് അപ്പർ ഓസ്ട്രിയയാണ്.
നിലവിൽ രാജ്യത്ത് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 18, 897 ഇതുവരെ 708 പേർക്ക് ജീവഹാനി സംഭവിച്ചു. രാജ്യത്തെ രോഗമുക്തി നേടിയവർ 16, 952 പേരാണ്. ഇപ്പോൾ 83 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലും അതിൽ പത്ത് പേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
ഇന്നലെ റിപ്പോർട്ട് ചെയ്ത 114 കേസുകൾ ബുർഗൻ ലാൻസില്‍ ഒന്നും, കാരന്‍റിനില്‍ ഒന്നും, ലോബർ ഓസ്ട്രിയയിൽ എട്ടും ,അപ്പർ ഓസ്ട്രേലിയയിൽ 53 ഉം, സാള്‍സ്ബുര്‍ഗില്‍ 4, സ്റ്റിറിയ ഒന്നും, ടിറോള്‍8ഉം, വിയന്ന 38 എന്നിങ്ങനെയാണ്.
കഴിഞ്ഞ ആഴ്ചകളിൽ വേനല്‍കാലാവധി കഴിഞ്ഞു തിരിച്ചുവന്ന 45 പേർക്കും രോഗബാധ സ്വീകരിച്ചു .താഴെപ്പറയുന്ന രാജ്യങ്ങളിൽ നിന്നെത്തിയ വർക്കാണ് രോഗ ബാധ സ്വീകരിച്ചത്.
കൊസോവ 10 ,സെർബിയ 9,ബോസ്നിയ 7 ,റുമേനിയ 5 ,ക്രൊയേഷ്യ 5 ,തുർക്കി 2, മാസിഡോണിയ രണ്ട് ,ജർമ്മനി ഒന്ന്, ഫ്രാൻസ് ഒന്ന് ,മൊണ്ടിനേഗോ ഒന്ന്, അഫ്ഗാനിസ്ഥാൻ ഒന്ന് ,ഇറ്റലി ഒന്ന്.
വേനൽക്കാല അവധി യുടെ പശ്ചാത്തലത്തിൽ ധാരാളംപേർ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ അതിർത്തിയിലെ പരിശോധന കർശനമാക്കമെന്ന് അഫര്‍ ഓസ്ട്രിയൻ ഗവർണർ തോമസ് സ്റ്റെല്‍സര്‍ ആവശ്യപ്പെട്ടു.