Advertisment

അഴിമതി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു വധശിക്ഷ നൽകണമെന്നു മദ്രാസ് ഹൈക്കോടതി

New Update

ചെന്നൈ: അഴിമതി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു വധശിക്ഷ നൽകണമെന്നു മദ്രാസ് ഹൈക്കോടതി. നെല്ല് സംഭരണത്തിനിടെ കർഷകനിൽ നിന്നു കൈക്കൂലി ചോദിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് അഴിമതി അവസാനിക്കണമെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.

Advertisment

publive-image

സംസ്ഥാനത്ത് നെല്ല് സംഭരണത്തിനായി കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന ആവശ്യവുമായാണ് ചെന്നൈ സ്വദേശിയായ സൂര്യപ്രകാശ് ഹർജി നൽകിയത്. ഒരു ചാക്ക് നെല്ല് സംഭരിക്കുന്നതിന് നാൽപത് രൂപ എന്ന നിരക്കിൽ കർഷകരിൽ നിന്ന് ഉദ്യോ​ഗസ്ഥർ കൈകൂലി വാങ്ങുന്നുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്. തമിഴ്നാട്ടിൽ അഴിമതി അർബുദം പോലെ വ്യാപിക്കുകയാണെന്നും ഇതു തടയാൻ കർശന നടപടി വേണമെന്നു ജസ്റ്റിസ് കൃപാകരൻ, ജസ്റ്റിസ് പുകഴേന്തി എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

നെല്ല് സംഭരണത്തിലെ ക്രമക്കേടിന്റെ പേരിൽ 105 ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുത്തെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്തു കൃഷി അനാഥമായെന്നും ആരും ഗൗനിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ട കോടതി ഹർജി വാദം കേൾക്കുന്നതിനായി മാറ്റി.

court order
Advertisment