Advertisment

കോവിഡ് രോഗി മറ്റൊരു കോവിഡ് രോഗിയെ തലയ്ക്കടിച്ചു കൊന്നു

New Update

publive-image

Advertisment

ലൊസാഞ്ചൽസ്: രണ്ടു കൊറോണ വൈറസ് രോഗികൾ താമസിച്ചിരുന്ന ആശുപത്രി മുറിയിൽ വച്ചു 82 കാരനായ രോഗിയെ 37 കാരൻ ഓക്സിജൻ സിലിണ്ടർ കൊണ്ട് അടിച്ചു കൊന്നു. ലങ്കാസ്റ്ററിലെ ആന്റിലോപ്‌വാലി ഹോസ്പിറ്റലിലായിരുന്നു സംഭവം.

82 വയസ്സുള്ള രോഗി മുറിക്കകത്തു പ്രാർഥിക്കുന്നത് ജെസ്സി മാർട്ടിനസ്സിന് ഇഷ്ടപ്പെട്ടില്ല. ഇതിൽ പ്രകോപിതനായ ജെസ്സി ഓക്സിജൻ സിലണ്ടർ കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ പ്രവേശിപ്പിച്ചിരുന്ന വൃദ്ധൻ പിന്നീട് മരിച്ചു. സംഭവത്തിൽ പ്രതി ജെസ്സിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കോവിഡ് ചികിത്സയിലാണ്. ജെസ്സിക്കെതിരെ ഹേയ്റ്റ് ക്രൈം, എൽഡർ അമ്പ്യൂസ് എന്നീ വകുപ്പുകൾ ചാർജ്ജ് ചെയ്ത് കേസ്സെടുത്തിട്ടുണ്ട്.

ഇയാൾക്ക് ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡിസംബർ 28ന് ജെസ്സിയെ കോടതിയിൽ ഹാജരാക്കുമെന്ന് ഷെറിഫ് ഓഫീസ് അറിയിച്ചു. മരിച്ച വൃദ്ധനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

us news
Advertisment