Advertisment

കോവിഡ്- 19 വൈറസ് ബാധയില്‍നിന്ന് മുക്തനാവാന്‍ ചാള്‍സ് രാജകുമാരന് സഹായകമായത് ആയുര്‍വേദ ചികിത്സയാണെന്ന വാദം പൊളിയുന്നു

New Update

ലണ്ടന്‍: കോവിഡ്- 19 വൈറസ് ബാധയില്‍നിന്ന് മുക്തനാവാന്‍ ചാള്‍സ് രാജകുമാരന് സഹായകമായത് ആയുര്‍വേദ ചികിത്സയാണെന്ന വാദം പൊളിയുന്നു. ഈ അവകാശവാദം തള്ളി അദ്ദേഹത്തിന്‍റെ വക്താവ് രംഗത്തെത്തി. കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക്കിന്‍റെ അവകാശവാദമാണ് ചാള്‍സിന്‍റെ വക്താവ് നിഷേധിച്ചത്.

Advertisment

publive-image

ബംഗളൂരുവില്‍ സൗഖ്യ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോ. ഐസക്ക് മത്തായി ചാള്‍സ് രാജകുമാരന് നല്‍കിയ ആയുര്‍വേദ, ഹോമിയോപ്പതി ചികിത്സകള്‍ ഫലവത്തായെന്ന് പറഞ്ഞുവെന്നായിരുന്നു ശ്രീപാദ് നായിക് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത് .

ഇതേക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് ചാള്‍സിന്‍റെ വക്താവ് പ്രതികരിച്ചത്. "തെറ്റായ വിവരമാണിത്. യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്‍റെ ഉപദേശം മാത്രമാണ് ചാള്‍സ് രാജകുമാരന്‍ സ്വീകരിച്ചത്. അതില്‍ക്കൂടുതലൊന്നും വിശദീകരിക്കാനില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

Advertisment