റിയാദ്: സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ രോഗമുക്തിനേടിയവരുടെ എണ്ണം മുവായിരത്തിനു മുകളിലാണ്, 30 പേരാണ് മരണമടഞ്ഞത് ഇതോടെ ആകെ മരണസംഖ്യ 2181ആയി. 2994 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 229,480 ആയി.
24 മണിക്കൂറിനിടെ 2370 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 165,396 ആയി . 61,903 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2230 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ചെറുതും വലുതുമായ 200 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ് പതിനൊന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 22,17,002 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 46,842 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
പുതിയ രോഗികൾ കൂടുതല്‍ റിയാദിലാണ് 285, ദമ്മാം 211, ജിദ്ദ 221, ഹഫൂഫ് 226, മൊബ്രാസ് 158, തായിഫ് 152, മക്ക 88, മദീന 77 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 130 നഗരങ്ങളില്‍ നിന്നും 2994 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ കോടി കടന്നു ,മരണസംഖ്യ അഞ്ചര ലക്ഷത്തിന് മുകളിലാണ്, മൊത്തം കോവിഡ് ബാധിതരുടെ 4.45 ശതമാനം പേരാണ് മരണത്തിന് കീഴടങ്ങിയത്, 58.37 ശതമാനം പേരും രോഗമുക്തരായി.നിലവില്‍ 37.18 ശതമാനം പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സൗദിയില്‍ ഇതുവരെ മൊത്തം കോവിഡ് ബാധിതര്‍ രണ്ടേകാല്‍ ലക്ഷത്തിന് മുകളിലാണ് 72.07 ശതമാനം ആളുകളും രോഗമുക്തരായി, 26.98 ശതമാനം പേര്‍ ചികിത്സയിലുണ്ട്.