ഓസ്ലോ: നോർവേയിൽ ഫൈസർ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 പേർ മരിച്ചു. 80നുമുകളിൽ പ്രായമുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. ഇവരെ കൂടാതെ, വാക് സിൻ സ്വീകരിച്ച നിരവധി ആളുകൾ രോഗബാധിതരായും നോർവേ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനെകുറിച്ച് അന്വേഷണം നടക്കുകയാണ്.
80 വയസ്സ് കഴിഞ്ഞവരിൽ വാക്സിൻ എടുക്കുന്നത് അപകടമാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. മരിച്ച എല്ലാവരും വാക്സിൻ എടുത്തതിനു ശേഷം ഛർദി, വയറിളക്കം, പനി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ആശങ്കയുയർന്നതിനെ തുടർന്ന് യൂറോപ്പിൽ ഫൈസർ കമ്പനി വാക്സിൻ വിതരണം നിർത്തിവെച്ചു. നോർവേയിൽ ഡിസംബർ മുതൽ 30,000 പേരാണ് ഫൈസർ വാക്സിൻ സ്വീകരിച്ചത്.