Advertisment

കുട്ടനാട്ടിൽ ഡോക്ടറെ സംഘം ചേർന്ന് കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: കുട്ടനാട്ടിൽ ഡോക്ടറെ സംഘം ചേർന്ന് കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം കൈനകരി ലോക്കൽ സെക്രട്ടറി രഘുവരൻ എന്നിവർ ഒളിവിലാണ്.

പ്രതികളെ പിടികൂടാത്തത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ്. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനെയാണ് സിപിഎമ്മുകാർ മർദ്ദിച്ചത്. കഴിഞ്ഞ 24 നായിരുന്നു സംഭവം.

അനധികൃതമായി വാക്‌സിൻ നൽകണം എന്ന ആവശ്യം അംഗീകരിക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. തുടർന്ന് കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെ നെടുമുടി പോലീസ് കേസെടുക്കുകയുമുണ്ടായി.

സംഭവത്തിൽ മാപ്പ് പറഞ്ഞ് സിപിഎം പ്രവർത്തകർ രംഗത്തെത്തിയിരുന്നെങ്കിലും അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് സിപിഎം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തത്.

NEWS
Advertisment