നാലുകോണുകൾക്കപ്പുറമില്ലിന്നും
ചതുരങ്ങളതു സമമാകിലും ദീർഘമാകിലും.
ചതുർവേദങ്ങളിലിളക്കമില്ലിന്നും
പൃഥ്വീശപുത്രർക്കതുനാൽവർതന്നെ.
മുക്കോണുകൾക്കപ്പുറമുണ്ടാകുമോയീ
ത്രികോണത്തിനെന്നെങ്കിലും.
ആധാരശിലപാകുമീപ്രപഞ്ചത്തിനിന്നും
മുക്കണ്ണൻചേർന്നൊരീത്രിമൂർത്തികളല്ലോ.
തുടക്കമെവിടെയെന്നുമൊടുക്കമെവിടെയെന്നും
തിരഞ്ഞുതിരഞ്ഞീവൃത്തത്തിനുള്ളിൽ
ചുറ്റിത്തിരിയുന്നനരൻമാർക്കിളക്കമുണ്ടന്നും
പിന്നെയിന്നുമിതെല്ലാമെന്റെകൈകളിലല്ലേ.