വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിൻ്റെ തലവനായിരുന്ന കർദ്ദിനാൾ ആഞ്ചലോ ബേച്ചു രാജിവച്ചു. സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിലൊന്ന് വഹിച്ചിരുന്ന കർദിനാളായിരുന്നു ബേച്ചു. അദ്ദേഹത്തിൻ്റെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു.
കർദ്ദിനാൾ പദവിയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും, കർദ്ദിനാൾ പദവിയും അദേഹം സ്വയം ഉപേക്ഷിച്ചു. നേരത്തെ ലണ്ടൻ ബിഷപ്സ് ഹൗസിൻ്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിൽ ഇദ്ദേഹവും ആരോപണ വിധേയനായിരുന്നു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് പകരക്കാരനായ് ചുമതല വഹിച്ചപ്പോഴായിരുന്നു ഇദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർന്നത്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിൻ്റെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചത്.2018ൽ ഫ്രാൻസിസ് മാർപാപ്പയാണ് മോൺ. ആഞ്ചലോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.