ചെന്നൈ: നിവാർ ചുഴലിക്കാറ്റ് അടുത്ത 6 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച രാത്രി 8 മുതൽ അർധരാത്രി വരെയാണ് നിവാർ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ളത്. തമിഴ്നാട്ടിൽ പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈയിൽ ശക്തമായ മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി.
cyclonic storm ‘NIVAR” over southwest Bay of Bengal moved westwards about 320 km east-southeast of Cuddalore, about 350 km southeast of Puducherry and 410 km east southeast of Chennai.. It is very likely to intensify further into a severe cyclonic storm during next 06 hours. pic.twitter.com/zGUYjf1J9A
— India Meteorological Department (@Indiametdept) November 24, 2020
വാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകീട്ടോടെ തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാരയ്ക്കലിനും മാമല്ലപുരത്തിനുമിടെ അതിതീവ്ര ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ. തമിഴ്നാട് മുഖ്യമന്ത്രിയും പുതുച്ചേരി മുഖ്യമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Tamil Nadu CM Edappadi K Palaniswami declares statewide public holiday tomorrow as #CycloneNivar is expected to cross Tamil Nadu-Puducherry coasts between Karaikal and Mamallapuram during late evening pic.twitter.com/EAmQcX49Rm
— ANI (@ANI) November 24, 2020
ചെന്നൈയില്‍നിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റി. 00 - 110 കിലോമീറ്റര്‍ വേഗത്തിലുള്ള ചുഴലിക്കാറ്റ് 120 കിലോമീറ്റര്‍ വേഗം പ്രാപിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങള്‍ കടലൂരിലും രണ്ട് സംഘങ്ങള്‍ പുതുച്ചേരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്‌നാട് റെയില്‍വെ പോലീസിന്റെ രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും തീരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
#CycloneNivar over southwest Bay of Bengal moved westwards about 320 km east-southeast of Cuddalore, about 350 km southeast of Puducherry & 410 km east southeast of Chennai. It is very likely to intensify further into a severe cyclonic storm during next 6 hours: IMD pic.twitter.com/qa5kifY9He
— ANI (@ANI) November 24, 2020
തമിഴ്‌നാട്ടില്‍ 12 സംഘങ്ങളെയും പുതുച്ചേരിയില്‍ രണ്ട് സംഘങ്ങളെയുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും തീരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 12 സംഘങ്ങളെയും പുതുച്ചേരിയില്‍ രണ്ട് സംഘങ്ങളെയുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ വിന്യസിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.
Chennai recorded heavy rainfall between 8:30 am and 5:30 pm today. Nungambakkam in Chennai received 96 mm and
— ANI (@ANI) November 24, 2020
Meenambakkam witnessed 86 mm rainfall: India Meteorological Department (IMD) #CycloneNivar https://t.co/6rRVnsT96A