മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള ഉല്ലാസക്കപ്പല്‍ സര്‍വ്വീസിന്‍റെ ഉദ്ഘാടന വേളയില്‍ എല്ലാവരെയും ഞെട്ടിയത് കപ്പലിന്‍റെ വലിപ്പതിലോ ആഢംബരത്തിലേ അല്ല. മറിച്ചത് മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പ്രവര്‍ത്തിയിലായിരുന്നു.
മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഉദ്യോഗസ്ഥരെയും മറ്റ് യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് കപ്പലിന്‍റെ ഏറ്റവും മുന്‍ഭാഗത്തുള്ള സുരക്ഷാ മേഖലയും കടന്ന് ചെന്നത്. കണ്ട് നിന്നവര്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അമൃത അതൊന്നും കാര്യമാക്കുന്നില്ല. അമൃതയുടെ ' അപകടകരമായ സെല്‍ഫി' സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
കപ്പല്‍ യാത്ര ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോഴായിരുന്നു എവരെയും ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി അമൃത സെല്‍ഫിയെടുത്തത്. അവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ചേർന്നാണ് കപ്പൽ സർവീസ് ഉദ്ഘാടനം ചെയ്തത്.