തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷാജിയുടെ മരണത്തില്‍ നീതി വേണമെന്ന് മകളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.കഴിഞ്ഞ മാസം 25-നാണ് ഷാജിയെ പറപ്പൂർ മുള്ളൂർകായൽ പരിസരത്ത് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ഷാജിയുടെ ഭാര്യ ഷീബ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടന്നുവരുകയാണ്.പഞ്ചായത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുകയും പിന്നീട് ജീവന്‍ അവസാനിപ്പിക്കുകയും ചെയ്തു എന്നായിരുന്നു വാർത്തകൾ. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തില്‍ വിശിഷ്ടസേവനത്തിന് ഷാജിക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ പാവറട്ടിയില്‍നിന്ന് തൂക്കുകയറാണ് ലഭിച്ചതെന്ന് സ്വാതി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ
'മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മൊമെന്റോ (ഇടത് )....തൃശൂർ ജില്ലയിലെ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മറ്റൊരു മൊമെന്റോ (വലത് ).....ഈ മരണ വാതിൽ അച്ഛന് സമ്മാനിച്ചതാര് ??S.S ഓ ,ഡി.ഡി.പി യോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റു ഭരണസമിതി അംഗങ്ങളുമോ ??# we need justice
സ്നേഹമാണച്ഛൻ ..
സ്നേഹസാഗരമാണച്ഛൻ ...
ആ സ്നേഹം നിഷേധിച്ചവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ..... .
ഞങ്ങളുടെ ദുഃഖാഗ്നിയിൽ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ ....'
https://www.facebook.com/permalink.php?story_fbid=736756663340997&id=100010200108448