Advertisment

ഡല്‍ഹിയില്‍ എഎപിയുമായി വീണ്ടും സഖ്യ സാധ്യത തേടി കോണ്‍ഗ്രസ്...പുതിയ നീക്കം പാര്‍ട്ടി ആഭ്യന്തരമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപിയുമായി വീണ്ടും സഖ്യ സാധ്യത തേടി കോണ്‍ഗ്രസ്. പാര്‍ട്ടി ആഭ്യന്തരമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. രാജ്യതലസ്ഥാനത്ത് ബിജെപിക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ 35 ശതമാനം വോട്ട് ലഭിക്കാനിടയുണ്ടെന്നാണ് സര്‍വേ പറയുന്നത്.

Advertisment

publive-image

എഎപിക്ക് 28 ശതമാനം വോട്ടും കോണ്‍ഗ്രസിന് 22 ശതമാനം വോട്ടുമാണ് ലഭിക്കുക എന്ന് സര്‍വേ പ്രവചിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടെന്നാണ് വിവരം.

അതേസമയം, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതുമായി ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ കൂടിക്കാഴ്ച നടത്തുകയും വോട്ട് ബാങ്ക് സര്‍വേ ഫലവും എഎപിയുമായുള്ള സഖ്യം സംബന്ധിച്ച മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം അറിയിക്കുകയും ചെയ്തു.

ഡല്‍ഹി യൂണിറ്റിലെ മറ്റ് നേതാക്കളുമായും പി.സി ചാക്കോ കൂടിക്കാഴ്ച നടത്തി. എഎപിയുമായുള്ള സഖ്യചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാവരും സമ്മതമാണ് അറിയിച്ചത്. മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദും അഹമ്മദ് പട്ടേലും എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ കണ്ടു. ഡല്‍ഹിയിലും ഹരിയാനയിലും സഖ്യം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തി.

ഡല്‍ഹിയിലെ ഏഴു മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മെയ് 12 നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മയ് 23 നും നടക്കും.

Advertisment