ഡൽഹി: കർഷക സംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത റോഡ് തടയൽ സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷ. സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു.
ദേശീയ സംസ്ഥാന പാതകളിലെ ഉപരോധം ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെയാണ്. അവശ്യ സർവീസുകളെ തടയില്ലെന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്.
ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉപരോധം ഉണ്ടാകില്ലെന്ന് സംഘടനകൾ അറിയിച്ചു. സാധാരണ ജനതയെ ബുദ്ധിമുട്ടിക്കാൻ അല്ല സമരമെന്നും അതിനാലാണ് ഉച്ചയ്ക്ക് ശേഷമുള്ള സമയം തിരഞ്ഞെടുത്തതെന്നുമാണ് സംഘടനകൾ പറയുന്നത്.
ഉപരോധത്തിൽ കുടുങ്ങി വലയുന്നവർക്ക് സംഘടനകൾ ഭക്ഷണവും വെള്ളവും നൽകും. കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും കര്‍ഷക സംഘടനകള്‍ സംയുക്ത മുന്നണി പ്രകടനം നടത്തും