Advertisment

ഡല്‍ഹിയില്‍ സ്വന്തം മകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 5 വര്‍ഷത്തിലേറെ പീഡിപ്പിച്ച മലയാളി കോട്ടയത്ത് പിടിയിലായി

New Update

publive-image

Advertisment

ഡല്‍ഹി : ഡല്‍ഹിയില്‍ ഭാര്യ സ്ഥലത്തില്ലാത്ത തക്കം നോക്കി സ്വന്തം മകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഞ്ചു വര്‍ഷത്തിലേറെ പീഡിപ്പിച്ച മലയാളി കോട്ടയത്ത് പിടിയിലായി. ഡല്‍ഹി പോലീസ് കോട്ടയത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ കോട്ടയം സ്വദേശിയെയാണ് കോട്ടയം ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചു വര്‍ഷമായി ഇയാള്‍ സ്വന്തം മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. അറസ്റ്റിലായ ഇയാളെ ഇന്നലെ വൈകിട്ട് ഏഴരയോടെ വിമാനത്തില്‍ ഡല്‍ഹിയിലേക്കു കൊണ്ടുപോയി.

പ്രതിയും, ഭാര്യയും മകളും വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിര താമസമാണ്. നഴ്‌സായ ഭാര്യ ജോലിയ്ക്കു പോകുന്ന സമയത്തു മകളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി.

സംഭവം സംബന്ധിച്ചു മകള്‍ അമ്മയോടു പരാതി പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദ്യം ചെയ്ത അമ്മയെയും പ്രതി ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ അമ്മയും മകളും പല തവണ പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിനിടെ തിരുനക്കരയില്‍ നിര്‍മാണത്തിലിക്കുന്ന വീടിന്റെ കാര്യങ്ങള്‍ നോക്കാന്‍ പ്രതി സംസ്ഥാനത്തേയ്ക്കു പോന്ന അവസരം നോക്കിയാണ് അമ്മയും മകളും ചേര്‍ന്നു ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു പ്രതിയുടെ വിശദാംശങ്ങള്‍ ഡല്‍ഹി പോലീസ് ഈസ്റ്റ് സി.ഐ സാജു വര്‍ഗീസിന് അയച്ചു നല്‍കി.

തുടര്‍ന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ ഗോപകുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് സംഘാംഗമായ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ഐ.സജികുമാര്‍ എന്നിവര്‍ ചേര്‍ന്നു പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തി. തുടര്‍ന്നു വിവരം ഡല്‍ഹി പോലീസിനു കൈമാറി.

keralam latest new delhi
Advertisment