Advertisment

ഡൽഹിയിലെ വായുമലിനീകരണം മൂലം ഒരു പുതിയ ബിസിനസ്സ് പൊടിപൊടിക്കുന്നു

New Update

publive-image

Advertisment

ഡല്‍ഹി : രാജ്യതലസ്ഥാനം വായുമലിനീകരണം മൂലം വാസയോഗ്യമല്ലെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോ ക്തിയല്ല. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനുള്ള സുപ്രീം കോടതിയുടെ കർശനവിലക്കുകൾ അവഗ ണിച്ചുകൊണ്ട് ആളുകൾ ധാരാളം പടക്കം പൊട്ടിച്ചു. ഫലമോ വായുവിൻെറ ഗുണനിലവാര സൂചിക പരമാവധി അളവായ 50 ൽ നിന്ന് 328 ൽ എത്തുകയും ചെയ്തു. ജനങ്ങളോട് മാസ്ക്ക് ധരിച്ചുകൊണ്ടുമാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ഡോക്ടർമാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.

publive-image

ജനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ ജാഗരൂകരാരിരിക്കുന്നു എന്നതിനുതെളിവായി ഡൽഹിയിൽ ഒരു പുതിയ മാർക്കറ്റ് രൂപപ്പെട്ടിരിക്കുന്നു.പലവിധത്തിലുള്ള ആധുനിക എയർ പ്യൂരിഫയിങ് സിസ്റ്റത്തിന്റേതാണ് ആ മാർക്കറ്റ്.

ആന്റി പൊല്യൂഷൻ മാസ്ക്ക് ,എയർ പ്യുരിഫയിങ് മെഷീൻ, എയർ പൊല്യൂഷൻ ഡിജിറ്റൽ മോണിറ്റർ,കാർ എയർ പ്യുരിഫയർ എന്നിവയാണ് ഇപ്പോൾ ഡൽഹിയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഐറ്റങ്ങൾ.

publive-image

ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം വായുമലിനീകരണം മൂലം 2016 ൽ ഭാരതത്തിൽ ഒരുലക്ഷത്തി പതിനായിരം കുട്ടികൾ മരണപ്പെട്ടു എന്ന കണക്കാണ് ആളുകളെ കൂടുതൽ ഈ വിഷയത്തിൽ ജാഗരൂകരാക്കിയിരിക്കുന്നത്. എയർ പ്യുരിഫയറുകളുടേയും മാസ്‌ക്കുകളുടേയും വിൽപ്പന 2015 നെ അപേക്ഷിച് 2016 ൽ 400 ശതമാനം കൂടുകയുണ്ടായി. എന്നാൽ 2017 ൽ 2016 നെ അപേക്ഷിച് ഇത് 500 ശതമാനമായി വർദ്ധിക്കുകയായിരുന്നു .ഇപ്പോൾ 2018 ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2017 നേക്കാൾ 450 ശതമാനമാണ് ഇവയുടെ വിൽപ്പനയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

publive-image

2017 ൽ ഡൽഹിയിൽ രണ്ടു ലക്ഷം എയർ പ്യുരിഫയിങ് മെഷീനുകളാണ് വിൽക്കപ്പെട്ടത്.സ്ത്രീകളും കുട്ടികളുമാണ് ( 65%) മാസ്‌ക്കുകളുടെയും എയർ പ്യൂരിഫയിങ് മെഷീനുകളുടെയും പ്രധാന ഉപഭോക്താക്കൾ. വിദേശ കമ്പനിയായ ഫിലിപ്സ്, ബ്രിട്ടീഷ് കമ്പനി ഡൈസൻ ,ജപ്പാൻ കമ്പനിയായ ഷാർപ്പ് എന്നിവയുടെ എയർ പ്യുരിഫയറുകളാണ് ഇതുവരെ മാർക്കറ്റിൽ പോപ്പുലറായിരുന്നത്. ഇവയുടെ വില 23000 രൂപ മുതൽ 45500 രൂപ വരെയാണ്.

publive-image

എന്നാൽ ഇപ്പോൾ ധാരാളം ഇന്ത്യൻ കമ്പനികൾ ( സാംസങ് ,ബ്ലൂസ്റ്റാർ ,ലൈവ് പ്യോർ ,ടെഫൽ etc ..etc ) വിലകുറഞ്ഞ എയർ പ്യൂരിഫയറുകൾ മാർക്കറ്റിലിറക്കിയിട്ടു ണ്ട്. അവ 5000 രൂപ മുതൽ മുകളിലോട്ടു ള്ളവയാണ്. ഡൽഹി കൂടാതെ മുംബൈ,കൽക്കത്ത,ലക്‌നൗ, ഹൈദരാബാദ് തുടങ്ങിയ പല സ്ഥലങ്ങളിലും ഈ വ്യവസായം ഇപ്പോൾ തുടക്കം കുറിച്ചുകഴിഞ്ഞു. കാരണം അന്തരീക്ഷമലിനീകരണം ഏറ്റവും കൂടുതൽ ബാധിക്കുന്നതു കുട്ടികളെയാണെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പും ജനങ്ങളുടെ തിരിച്ചറിവും തന്നെ.

flood
Advertisment