Advertisment

‘ലിസ്റ്റ് ചെയ്തു കിട്ടാതെ എനിക്ക് എങ്ങനെയാണ് ഒരു വിഷയം കേള്‍ക്കാനാകുക. ഇതിനപ്പുറം ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല ;  ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തിയ കപില്‍ സിബലിനോട്  ജസ്റ്റിസ് രമണ പറഞ്ഞത് ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ലിസ്റ്റു ചെയ്യാത്ത കേസില്‍ എങ്ങനെ വാദം കേള്‍ക്കും എന്നു പറഞ്ഞാണ് മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ജഡ്ജി എന്‍.വി രമണ പരിശോധിക്കാന്‍ വിസമ്മതിച്ചത്. ഇതിനു നാലു ദിവസം മുമ്പ് ആഗസ്റ്റ് 16ന് അദ്ദേഹം ഇനിയും ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഒരു കേസില്‍ ഉത്തരവ് പാസാക്കിയിരുന്നു.

Advertisment

publive-image

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലായതിനാലായിരുന്നു ചിദംബരത്തിന്റെ ഹര്‍ജി ജസ്റ്റിസ് രമണയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടി വന്നത്. സമാനമായ സാഹചര്യത്തിലായിരുന്നു ആഗസ്റ്റ് 16 സോളിസിറ്റര്‍ തുഷാര്‍ മെഹ്തയും ഭൂഷണ്‍ സ്റ്റീല്‍സ് മുന്‍ സി.ഇ.ഒയും ഡയറക്ടറുമായി നിട്ടിന്‍ ജോഹരിയുമായി ബന്ധപ്പെട്ട കേസും രമണയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

‘ലിസ്റ്റ് ചെയ്തു കിട്ടാതെ എനിക്ക് എങ്ങനെയാണ് ഒരു വിഷയം കേള്‍ക്കാനാകുക. ഇതിനപ്പുറം ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല.’ എന്നാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തിയ അഭിഭാഷകനായ കപില്‍ സിബലിനോട് രമണ പറഞ്ഞത്.

ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ചിലായതിനാലാണ് ഇവിടെ വന്നതെന്ന് സിബല്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഹര്‍ജി അടിയന്തരമായി കേള്‍ക്കുന്നില്ലെങ്കില്‍ അറസ്റ്റു ചെയ്യുന്നതില്‍ നിന്നും സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും വിലക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ചിദംബരം അന്വേഷണവുമായി സഹകരിക്കുമെന്നും സിബല്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തനിക്കതിന് അധികാരമില്ലെന്നും എല്ലാം കൈകാര്യം ചെയ്യുന്നത് ചീഫ് ജസ്റ്റിസ് ആണെന്നും താങ്കള്‍ അങ്ങോട്ടു തന്നെ പോകണമെന്നുമായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി. തുടര്‍ന്ന് അഭിഭാഷക സംഘം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ നാലുമണിവരെ കാത്തിരിക്കുകയായിരുന്നു.

Advertisment