Advertisment

"വെല്ലുവിളികള്‍ സ്വീകരിക്കുന്നത് എന്റെ ശീലമാണ്. 1977ല്‍ ജനതാ പാര്‍ട്ടി തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിലും രഘോഗാര്‍ഗില്‍ നിന്ന് ഞാന്‍ വിജയിച്ചിട്ടുണ്ട്. എന്റെ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനും ഞാന്‍ തയ്യാറാണ്." ;കമല്‍നാഥിന് ദിഗ്വിജയ് സിങ്ങിന്റെ മറുപടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: വിജയസാധ്യത കുറഞ്ഞ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന കമല്‍നാഥിന്റെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്.

Advertisment

publive-image

ദിഗ്വിജയ് സിങ്ങിന് മത്സരിക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാനത്തെ വിജയസാധ്യത കുറഞ്ഞ സീറ്റുകളിലൊന്നില്‍ മത്സരിക്കട്ടെ എന്നായിരുന്നു ശനിയാഴ്ച്ച കമല്‍നാഥ് അഭിപ്രായപ്പെട്ടത്.

ഇതിനുള്ള മറുപടി ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്യുകയായിരുന്നു. "വെല്ലുവിളികള്‍ സ്വീകരിക്കുന്നത് എന്റെ ശീലമാണ്. 1977ല്‍ ജനതാ പാര്‍ട്ടി തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിലും രഘോഗാര്‍ഗില്‍ നിന്ന് ഞാന്‍ വിജയിച്ചിട്ടുണ്ട്. എന്റെ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനും ഞാന്‍ തയ്യാറാണ്." അദ്ദേഹം ട്വീറ്റ് ചെയ്തു.

വെല്ലുവിളികള്‍ സ്വീകരിക്കുന്നത് തന്റെ ശീലമാണെന്നും താനിപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാപ്തനാണെന്ന് ചിന്തിച്ചതില്‍ കമല്‍നാഥിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment