കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം
റദ്ദാക്കണമെന്ന ഹർജി 21 ന് പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ
ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
കേസിൽ മറ്റ് പ്രതികളായ സുനിൽ കുമാർ, മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷ തള്ളി.
വിപിൻ ലാലിന് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായോ എന്ന കാര്യത്തിൽ നാളെ വിധി ഉണ്ടായേക്കും.
നടൻ ദിലീപ് പ്രതിയായ ക്വട്ടേഷൻ പീഡന കേസിൽ മാപ്പുസാക്ഷിയായ വിപിന്‍ലാൽ വിചാരണക്ക് മുമ്പ് വിയ്യൂർ ജയിലില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് കോടതി ഇന്ന് വിശദമായ വാദം കേട്ടു. കൊച്ചിയിലെ പ്രത്യക കോടതിയാണ് കേസ് പരിഗണിച്ചത്.