വയനാട് : തങ്ങളുടെ സന്തോഷമാണു ചിലർ തല്ലിക്കെടുത്തിയതെന്നു കൊല്ലപ്പെട്ട മണിയുടെ മകൻ ദിപിൻ. എന്തിനു വേണ്ടിയാണ് അച്ഛനെ കൊന്നത് ? പണിക്കു പോയാൽ മാസങ്ങൾ കഴിഞ്ഞാണ് അച്ഛനെ കാണാൻ കിട്ടിയിരുന്നത്.
കാത്തിരിപ്പിനൊടുവിൽ അച്ഛൻ വരുമ്പോൾ ഞങ്ങൾക്ക് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അച്ഛന്റെ മരണശേഷം കുടുംബം പുലർത്താൻ കൂലിപ്പണിക്കു പോകുകയാണു താൻ.
അച്ഛൻ ജോലി ചെയ്തതിന്റെ കൂലിയോ മറ്റെന്തെങ്കിലും സഹായമോ തനിക്കോ കുടുംബത്തിനോ ലഭിച്ചില്ലെന്നും ദിപിൻ പറഞ്ഞു.