ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പതിനൊന്ന് വർഷം മുൻപ് രണ്ടു പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്നു പ്രതികളെ രക്ഷപെടാൻ ശ്രമിക്കുമ്പോൾ എൻകൗണ്ടർ ചെയ്ത് കൊന്ന പോലീസ് ഓഫീസർ വി സി സജ്ജനാർ തന്നെയാണ് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറും.
അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നതെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ കൊല. മുഹമ്മദ് ആരിഫ് (25), ജോലു ശിവ (20), ജോലു നവീന്‍ (20), ചെന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതികള്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളുവെന്നും താനും ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നും ചെന്ന കേശവുലുവിന്റെ അമ്മ പോലും പ്രതികരിച്ചു.
അതേസമയം തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എങ്കിലും സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണമാണ് നടക്കുന്നത്.