Advertisment

മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്തും കോതമംഗലം സേവാ കിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റി

New Update

കൊച്ചി:  കേരളം നിര്‍ണായക കോവിഡ് 19 വിരുദ്ധ പോരാട്ടത്തിനൊരുങ്ങുമ്പോള്‍ മുന്നില്‍ നിന്നു നയിക്കാനൊരുങ്ങുകയാണ് ആദിവാസികള്‍ക്കു വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത കോതമംഗലം സേവാ കിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റി.

Advertisment

publive-image

സൗജന്യ മാസ്‌ക് വിതരണം, സാനിറ്റൈസര്‍ വിതരണം, പൊതു ഇടങ്ങള്‍ വൃത്തിയാക്കല്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണ വിതരണം, മരുന്ന് വിതരണം തുടങ്ങി ഒരു സന്നദ്ധ സംഘടനയ്ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളിലും ഓടി എത്തുന്നുണ്ട് സേവാ കിരണ്‍ സൊസൈറ്റി പ്രവര്‍ത്തകര്‍.

publive-image

വരും ദിവസങ്ങളില്‍ കേരളം ലോക്‌ഡോണ്‍ പ്രഖ്യാപിച്ചാല്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് എല്ലാ സഹായും ഉറപ്പുവരുത്താന്‍ ഹെല്പ്പ് ഡസ്‌കും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

മാനവ സേവയാണ് ഈശ്വര സേവ എന്ന ആപ്ത വാക്യവുമായി മുന്നേറുന്ന സംഘടന, ജനങ്ങളുടെ ഇടയില്‍ ഏറെ ഭീതി പരത്തിയ കോവിഡ് കാലത്തും ആശങ്കകള്‍ ഏതുമില്ലാതെ മുന്നേറുകയാണ്.

publive-image

സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ ചിലപ്പോള്‍ 14 ദിവസം കൊറന്റെനില്‍ കഴിയേണ്ടിവരും എന്ന മുന്നറിപ്പ് പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ സേവനത്തിന് ഇറങ്ങുന്നതെന്ന് സേവാ കിരണ്‍ സെക്രട്ടറി പി. ആര്‍. മധു പറഞ്ഞു.

publive-image

സേവാ കിരണിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി ബാല ഭവന്‍, തങ്കളം വിവേകാനന്ദ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രമാക്കിയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധന സാമഗ്രികള്‍ തയ്യാറാക്കുന്നത്.

publive-image

മാസ്‌കുകളും സാനിറ്റൈസറുകളും സ്വന്തമായി നിര്‍മിച്ചാണ് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. മാസ്‌കുകള്‍ നിര്‍മിക്കുന്നത് സേവാ കിരണിന്റെ വനിതാ വിഭാഗമായ സ്വസ്തിയുടെ വിവിധ യൂണിറ്റുകള്‍ വഴിയാണ്.

കേരളം നേരിട്ട രണ്ട് മഹാ പ്രളയത്തിലും അവശ്യ സാധനങ്ങള്‍ ശേഖരിച്ച് പ്രളയ ബാധിതര്‍ക്ക് എത്തിച്ച സംഘടനയാണ് സേവാ കിരണ്‍.

publive-image

ഇത് കൂടാതെ സംസ്ഥാനത്ത് കവളപ്പാറ ഉള്‍പ്പെടുള്ള സോയില്‍ പൈപ്പിങ് മേഖലയിലും ചെളി നീക്കം ചെയ്യുന്നതിനും മനുഷ്യജീവനുകള്‍ രക്ഷിക്കുന്നതിനും സേവാ കിരണ്‍ - സേവാ ഭാരതി പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് കേരളം ഏറെ പ്രശംസിച്ചിരുന്നു. ദുരത്ത മുഖത്ത് ആദ്യം ഓടി എത്തുന്ന സംഘടനയായി സേവാ കിരണ്‍ മാറിക്കഴിഞ്ഞു.

Advertisment