Advertisment

ഒരു മാസത്തിലേറെയായി സ്‌കൂളിനു മുന്നില്‍ അലഞ്ഞുതിരിഞ്ഞ് നായ

author-image
സാബു മാത്യു
Updated On
New Update

വായില്‍ നിന്നും നുരയും പതയും ഒലിപ്പിച്ച്‌ ഒരു നായ സ്‌കൂളിനു മുന്നില്‍ അലഞ്ഞുതിരിയുവാന്‍ തുടങ്ങിയിട്ട്‌ ഒരു മാസത്തിലേറെയായി. തൊടുപുഴ വിമല പബ്ലിക്‌ സ്‌കൂളിനു മുന്നിലാണ്‌ ഈ കാഴ്‌ച.

Advertisment

publive-image

തൊടുപുഴയില്‍ നായകളെ സംരക്ഷിക്കുന്നത്തിന്‌ സംഘടനകളും സംഘടനാ നേതാക്കളും ഉണ്ടെങ്കിലും ഈ നായയുടെ കാര്യത്തില്‍ ഇവര്‍ തിരിഞ്ഞു നോക്കുന്നില്ല. പേവിഷ ലക്ഷണമുള്ള നായ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലൂടെ നടക്കുന്നതു കണ്ടിട്ടും ഇതിന്റെ അപകടസ്ഥിതിയെ കുറിച്ച്‌ ആര്‍ക്കും ഒരു ആകുലതയും ഉണ്ടായിട്ടില്ല.

നായ ആരെയെങ്കിലും കടിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകൂ എന്നു തോന്നുന്നു. നിരവധി പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ദിവസവും ഈ നായയുടെ അപകടകരമായ അവസ്ഥ കാണുന്നുണ്ടെങ്കിലും ഇവരുടെ ആരുടെയും പൊതുപ്രവര്‍ത്തന ത്വര ഉണരുന്നില്ല.

നായയ്‌ക്കായി ജീവിതം മാറ്റിവച്ച ചിലര്‍ ഇപ്പോള്‍ നായയെ വിട്ട്‌ ചില വിഭാഗത്തില്‍പ്പെട്ട മനുഷ്യരെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നതുമൂലം തൊടുപുഴയിലെ നായകള്‍ അനാഥമായ സ്ഥിതിയാണ്‌. നഗരസഭ അധികൃതരെങ്കിലും ഈ നായയെ ഇവിടെ നിന്നും മാറ്റുന്നതിന്‌ നടപടി സ്വീകരിക്കണമെന്നാണ്‌ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

Advertisment