കാസറഗോഡ്: ഫാസിസത്തിനെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി നിഷ്യബ്ദരാകാൻ സാധ്യമല്ലാതാകുമ്പോൾ ജയിലുകളിൽ അടച്ചു പോരാട്ടത്തിൽ നിന്നും ഫാസിസ്റ്റു വിരുദ്ധ പോരാളികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയുടെ എക്കാലത്തെയും ഭീകര നയമാണെന്ന് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവന യിൽ ആരോപിച്ചു.
ഭരണ ഘടനാ വിരുദ്ധ ബില്ല് കൊണ്ട് വരുകയും നിയമമാകുകയും ചെയ്ത കടുത്ത അനീതിക്കെതിരെ ശബമുയർത്തിയ ചന്ദ്ര ശേഖർ ആസാദും കണ്ണൻ ഗോപിനാഥനും ജയിലിൽ പോകേണ്ടി വന്നത് അവർ ഇരകളോടപ്പമാണ് എന്നത് കൊണ്ട് മാത്രമാണ്.
പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ തുടർച്ചയാണ് ഇത് എന്നും ഇത്തരം നീതി നിഷേദത്തിനെതിരെ നമ്മൾ നിഷ്യബ്ദരാക്കരുത് എന്നും പിഡിപി അഭിപ്രായപ്പെട്ടു.
എൻ ആർ സി സി എ എ നിയത്തിലൂടെ രാജ്യത്തെ വെട്ടി മുറിക്കാൻ ശ്രമിക്കുന്ന മോഡി ഭരണത്തിന്റെ ഫാസിസ്റ്റു നയങ്ങൾക്കെതിരെ പോരാടുന്നവരോടപ്പം സമൂഹം ശക്തമായി ഉറച്ചു നിൽക്കുകയും രാജ്യത്തിന്റെ ഇന്നത്തെ ഭീകരമായ അവസ്ഥയെ മുന്നറീപ് നൽകി ദളിത് മത ന്യൂന പക്ഷ ഐക്യം കെട്ടിപ്പടുത്താൻ ശ്രമിച്ച ഒരൊറ്റ കാരണം കൊണ്ട് രണ്ടര പതിറ്റാണ്ടുകളായി കടുത്ത നീതി നിഷേദത്തിന്ന് ഇരയായി കാരാഗ്രഹ സമാന ജീവിതം നയിക്കേണ്ടി വന്ന അബ്ദുൽ നാസർ മഅദനിയുടെ മോചനത്തിന്നായുള്ള സമരങ്ങളും ശക്തിപെടുത്താൻ നമ്മൾ സദാ പോരാട്ട വീതിയിലുണ്ടാകണമെന്നും പിഡിപി കാസറഗോഡ് ജില്ലാ സെക്രട്ടറി അബ്ദുൽ റഹ്മാൻ പുത്തികെ പ്രസ്താവന യിൽ ആവശ്യപ്പെട്ടു.