Advertisment

കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ: ഉദ്ഘാടനം നീളുന്നതിന് ആരാണ് ഉത്തരവാദി?

New Update

കടുത്തുരുത്തി:  കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. പത്ത് വർഷത്തിലേറെയായി നിർമ്മാണം ആരംഭിച്ച മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനമാണ് അനന്തമായി നീളുന്നത്. ഉദ്ഘാടനം നീണ്ട് പോകുന്നതിന്റെ ഉത്തരവാദികളെ തേടി അലയുകയാണ് കടുത്തുരുത്തിയിലെ ജനം.

Advertisment

publive-image

മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മാണം കെട്ടിടം പൂർത്തിയായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് വൈകുന്നാണ് ഉദ്ഘാടനം വൈകുന്നതിന്റെ കാരണം. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്ന പണികൾ പൂർത്തിയാകാനുണ്ട്.

ആദ്യമെത്തിച്ച ലിഫറ്റിന്റെ അളവ് സംബന്ധിച്ചു വ്യത്യാസം വന്നതാണ് ഇക്കാര്യത്തിൽ തടസമുണ്ടാക്കിയത്. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എൻജിനീയറും ഇലക്ട്രിക്കൽ വിഭാഗവും കെട്ടിത്തിലെ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.

മിനി സിവിൽ സ്റ്റേഷനിൽ പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനത്തിന് ഒരു നില പൂർണമായും നൽകിയിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിന്റെ അവകാശവും പഞ്ചായത്തിനുള്ളതാണ്.

ഡി.ഇ.ഒ ഓഫീസിനും സിവിൽ സ്റ്റേഷൻ കെട്ടിത്തിൽ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ട്രഷറി ഓഫീസിന് സ്‌ട്രോംഗ് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആവശ്യമുള്ളതിനാൽ ഇവ സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ സാധ്യമാകുമോയെന്ന കാര്യം പരിശോധിച്ച ശേഷമെ ട്രഷറി ഇങ്ങോട്ടേക്കു മാറ്റുന്ന കാര്യത്തിൽ തീരുമാനമാകൂ.

ഓരോ ഓഫീസുകൾക്കും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമായ ശേഷം അതാത് ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ തങ്ങൾക്ക് ലഭിച്ച മുറികൾക്കുള്ളിൽ ഇന്റീരിയർ വർക്കുകൾനടത്തുകയും വേണം.

കടുത്തുരുത്തിയിലെ ഗ്രാമപഞ്ചായത്ത് കെട്ടിടം മിക്ക ഗവൺമെന്റ് ഓഫീസുകളുടെയും കെട്ടിടം കാലപ്പഴക്കം കൊണ്ട് ശോചനീയവസ്ഥയിലാണ്.

Advertisment