Advertisment

പ്രചരണത്തിനിടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത് മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ഓണാഘോഷങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. ഓണദിനത്തില്‍ നെല്ലിയാനി ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് അയ്യമ്പാറയില്‍ ഭാവന ക്ലബ്ബ് നടത്തിയ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് നാടന്‍ മത്സരങ്ങളില്‍ പങ്കാളിയായത് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

Advertisment

publive-image

തുടര്‍ന്ന് റിവര്‍വാലി സ്‌പോര്‍ട്‌സ് ആന്റ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ എത്തി വോട്ടുതേടി. മരിയസദനത്തില്‍ വോട്ടു തേടിയെത്തിയ മാണി സി കാപ്പന് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ പായസം നല്‍കി.

പിന്നീട് രാമപുരം പഞ്ചായത്തിലെ നെല്ലാപ്പാറ ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടു തേടി. കുടക്കച്ചിറ വോളിബോള്‍ ടൂര്‍ണ്ണമെന്റ് വേദിയിലും വോട്ടു തേടിയശേഷം കുറുമണ്ണിലെ ഓണാഘോഷത്തില്‍ പങ്കാളിയായി.കരൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തശേഷം ഏറെ വൈകിയാണ് ഓണ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ഇന്നലെ (12/09/2019) രാവിലെ മരണ വീടുകള്‍ സന്ദര്‍ശിച്ചു അനുശോചനം അറിയിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തി. അപ്പോഴേയ്ക്കും മന്ത്രി ഏ കെ ശശീന്ദ്രന്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു പ്രവര്‍ത്തകരുമൊത്ത് തെരഞ്ഞെടുപ്പ് വിശകലനം. അതിനു ശേഷം സി പി എം ഓഫീസില്‍ എത്തി കോടിയേരി ബാലകൃഷ്ണന്‍, വി എന്‍ വാസവന്‍ എന്നിവരുമായി കൂടിക്കാഴ്ച.

തുടര്‍ന്ന് ലാലിച്ചന്‍ ജോര്‍ജ്, പി എം ജോസഫ് തുടങ്ങിയവരുമായി ചര്‍ച്ച. വീണ്ടും പ്രചാരണത്തിനായി പുറപ്പെട്ടു. മുണ്ടാങ്കലില്‍ യുവജന സമിതി സംഘടിപ്പിച്ച പരിപാടിയില്‍ എത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്ഷമരായി കാത്തു നില്‍ക്കുന്നു. അവരുമായി കുശലം പറഞ്ഞശേഷം വോട്ടു തേടല്‍.പിന്നീട് രാമപുരത്ത് ഡോ. വിനീതിന്റെ വിവാഹ ചടങ്ങിനായി പുറപ്പെട്ടു. വിവിധ പരിപാടികളില്‍ സംബന്ധിച്ച ശേഷം രാത്രി വൈകി പ്രചാരണം സമാപിച്ചു.

Advertisment