Advertisment

മോദിയുടേത് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഭരണം - സി. മോയിന്‍കുട്ടി

New Update

താമരശ്ശേരി:  രാജ്യത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനതയെ ഒന്നടങ്കം അവഗണിച്ചു കൊണ്ടുള്ള ഭരണമാണ് നരേന്ദ്ര മോദി നടത്തിക്കൊണ്ടിരിക്കുന്നതെന്നും കോര്‍പറ്റേറ്റ് ഭീമന്മാക്കു മാത്രമേ ഈ ഭരണത്തില്‍ രക്ഷുള്ളൂവെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി പറഞ്ഞു.

Advertisment

രാജ്യത്ത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ആഗോള തലത്തില്‍ രാജ്യത്തിന്റെ സല്‍പേര് കളങ്കപ്പെടുത്തിയിരിക്കുകയാണ്.

publive-image

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനതയെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതിലൂടെ രാജ്യത്തെയാണ് ഇവര്‍ ഇല്ലാതാക്കുന്നത്. രാജ്യം നേരിടുന്ന വംശീയ ധ്രുവീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ നാവടക്കാനുള്ള നീക്കം മതേതര സമൂഹം ചെറുക്കുക തന്നെ ചെയ്യും. ഫാസിസ്റ്റുകളുടെ അവസാന പ്രധാനമന്ത്രി മോദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താമരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.എം. അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഡി.സി.സി. സെക്രട്ടറി പി.സി. ഹബീബ് തമ്പി, പി. അപ്പു നായര്‍, നവാസ് ഈര്‍പ്പോണ, കെ. സരസ്വതി, എ.പി. ഉസ്സയിന്‍, പി.പി. ഹാഫിസ് റഹിമാന്‍, ഹാജറ കൊല്ലരുകണ്ടി, ജെസ്സി ശ്രീനിവാസന്‍, മഞ്ജിക കെ.കെ., എന്‍.പി. റസ്സാഖ് മാസ്റ്റര്‍, എം. സുല്‍ഫീക്കര്‍, സുബൈര്‍ വെഴുപ്പൂര്‍, വി.കെ.എ. കബീര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment